കൊല്ലം: കുണ്ടറ പള്ളിമുക്ക്-മൺറോതുരുത്ത് റോഡിൽ കുണ്ടറ മുതൽ മുളവന പൊട്ടിമുക്ക് വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തി. കുണ്ടറ പൗരസമിതി, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ, ആം ആദ്മി പാർട്ടി എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു കേരള റോഡ് ഫണ്ട് ബോർഡ് ഓഫിസിനു മുന്നിൽ ധർണ. സംഘാടക സമിതി കൺവീനർ ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. പൗര സമിതി പ്രസിഡന്‍റ് കെ.ഒ. മാത്യു പണിക്കർ അധ്യക്ഷത വഹിച്ചു. ശിവൻ വേളിക്കോട്, കുണ്ടറ ജി. ഗോപിനാഥ്, തോമസ്, ബിനു, ഡോ. ഷാജികുമാർ, വർഗീസ് ഡാനിയേൽ, തോമസ് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് മന്ത്രി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, കലക്ടർ തുടങ്ങിയവർക്ക് നിവേദനം നൽകി. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. വാഹനങ്ങളും യാത്രക്കാരും കുഴിയിൽവീണ് അപകടങ്ങൾ പതിവാണെന്നും നിവേദനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.