പടന്ന: പയ്യന്നൂരിനടുത്ത് പുഞ്ചക്കാട് സ്കൂട്ടറിൽ കാറിടിച്ച് മരിച്ച പടന്ന കൊട്ടയന്താറിലെ അഷ്കറലിക്ക് നാടിന്റെ യാത്രാമൊഴി. ശനിയാഴ്ച രാത്രി എട്ടിന് മരണ വിവരം അറിഞ്ഞത് മുതൽ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.
പതിവ് പോലെ ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങി പയ്യന്നൂർ ഫിനിക്സ് കോളജിലെത്തിയ അഷ്കറലി വൈകീട്ട് അഞ്ച് വരെ കൂട്ടുകാർക്കൊപ്പം കാമ്പസിലുണ്ടായിരുന്നു. രാമന്തളിയിലേക്ക് നേരത്തെ മറ്റൊരു വണ്ടിയിൽ പോയ സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാൻ പോകവേയാണ് അപകടത്തിൽപെട്ടത്. ഉടൻ നാട്ടുകാർ പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അപകട വിവരമറിഞ്ഞ് വിദേശത്തായിരുന്ന അഷ്കറലിയുടെ പിതാവ് പെരുമ്പ സ്വദേശി ജാഫർ ഞായറാഴ്ച ഉച്ചയോടെ നാട്ടിലെത്തി.
പടന്ന ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിൽ നിന്ന് പത്താം തരം കഴിഞ്ഞ് കുറ്റ്യാടി ഇസ്ലാമിയ ഖുർആൻ കോളജിലെ പ്ലസ്ടു പഠനം കഴിഞ്ഞാണ് പയ്യന്നൂർ ഫിനിക്സ് കോളജിൽ സി.എക്ക് ചേർന്നത്. നിരവധി പേർ അണിനിരന്ന ജനാസ നമസ്കാരത്തിന് ശേഷം വൈകീട്ട് നാലോടെ പടന്ന മൂസ ഹാജി മുക്കിലെ മുഹിയിദ്ദീൻ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി തൃക്കരിപ്പൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് തുടങ്ങിയവർ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.