വിവിധ ഇടറോഡുകളുടെ അരികിലാണ് ഭക്ഷണമാലിന്യം ഉൾപ്പെടെ ഇരുട്ടിൻെറ മറവിൽ വാഹനങ്ങളിലെത്തി തള്ളുന്നത് കാഞ്ഞങ്ങാട്: ആളൊഴിഞ്ഞ റോഡരികുകളിൽ മാലിന്യം തള്ളൽ പതിവായതോടെ ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഞ്ഞങ്ങാട് നഗരസഭയുടെ വിവിധ ഇടറോഡുകളുടെ അരികിലാണ് വിവിധ ചടങ്ങുകൾക്കുശേഷം വരുന്ന ഭക്ഷണമാലിന്യം ഉൾപ്പെടെ ഇരുട്ടിൻെറ മറവിൽ വാഹനങ്ങളിലെത്തി തള്ളുന്നത്. മുൻകാലങ്ങളിൽ ഇറച്ചിക്കടകളിൽനിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യം തള്ളുന്നത് അധികൃതർ ൈകയോടെ പിടികൂടി നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വീടുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ റോഡരികുകളിൽ തള്ളുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകമാണെങ്കിലും ആരോഗ്യവകുപ്പ് അധികൃതരോ നഗരസഭ അധികൃതരോ കണ്ടഭാവം നടിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി. നഗരത്തിൽ നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ വൃത്തിയും വെടിപ്പും സൂക്ഷിക്കുന്നുണ്ടെങ്കിലും ഉൾഭാഗങ്ങളിലേക്കുള്ള ആളൊഴിഞ്ഞ റോഡരികുകളിലാണ് ഇപ്പോൾ മാലിന്യം തള്ളൽ പതിവായത്. malinyam നെല്ലിക്കാട്ട് -മേലാങ്കോട്ട് റോഡിൽ ഭക്ഷണാവശിഷ്ടം തള്ളിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.