എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം കാസർകോട്: ജില്ലയില്‍ ബുധനാഴ്ച -19 പോസിറ്റിവായി. സമ്പര്‍ക്കത്തിലൂടെ 250 പേര്‍ക്കും (എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) ഇതരസംസ്ഥാനത്തുനിന്നെത്തിയ എട്ടുപേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 പേര്‍ക്ക് കോവിഡ് നെഗറ്റിവായെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.വി. രാംദാസ് പറഞ്ഞു. ബുധനാഴ്ചയിലെ രോഗബാധിതരും രോഗമുക്തി നേടിയവരും കൂടുതൽ കാഞ്ഞങ്ങാട് നഗരസഭയിൽനിന്നാണ്. 21 പേർക്ക് രോഗം ബാധിച്ചപ്പോൾ 17 പേർക്ക് രോഗം ഭേദമായി. നിരീക്ഷണത്തിൽ 6214 പേര്‍ കാസർകോട്: വീടുകളില്‍ 4937 പേരും സ്ഥാപനങ്ങളില്‍ 1347 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6214 പേരാണ്. പുതുതായി 245 പേരെ കൂടി നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സര്‍വേ അടക്കം പുതുതായി 1059 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 430 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 540 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 175 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍നിന്നും 95 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 6678 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 617 പേര്‍ വിദേശത്തുനിന്നെത്തിയവരും 452 പേര്‍ ഇതരസംസ്ഥാനത്തുനിന്നെത്തിയവരും 5609 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4642 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ആയി. കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്: ഈസ്റ്റ് എളേരി- 14 ചെങ്കള- 8 മഥൂര്‍- 13 വെസ്റ്റ് എളേരി- 1 കാഞ്ഞങ്ങാട്- 21 നീലേശ്വരം- 10 കയ്യൂര്‍ ചീമേനി- 12 ചെറുവത്തൂര്‍- 8 കോടോം ബേളൂര്‍- 7 പള്ളിക്കര- 19 ഉദുമ- 24 പുല്ലൂര്‍പെരിയ- 7 ബദിയഡുക്ക- 8 അജാനൂര്‍- 17 എന്‍മകജെ- 3 കുമ്പള- 9 ചെമ്മനാട്- 12 മഞ്ചേശ്വരം- 9 മുളിയാര്‍- 3 ദേലംപാടി- 4 മീഞ്ച- 1 മൊഗ്രാല്‍പുത്തൂര്‍-2 കാസര്‍കോട്- 16 കുറ്റിക്കോല്‍- 6 പിലിക്കോട്-2 പടന്ന- 3 കാറഡുക്ക- 2 മടിക്കൈ- 10 തൃക്കരിപ്പൂര്‍- 2 കിനാനൂര്‍ കരിന്തളം- 3 മംഗല്‍പാടി- 6 ബേഡഡുക്ക- 6 കള്ളാര്‍-1 പൈവളിഗെ-1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.