കാണിയൂർ റെയിൽപാത: മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതയുമായി ബന്ധപ്പെട്ട് റെയിൽവേക്ക് സമ്മതപത്രം നൽകിയതായി പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. റെയിൽവേ ആവശ്യപ്പെട്ട സമ്മതപത്രം കേരളം നൽകാത്തതിനാലാണ് പദ്ധതി അനിശ്ചിതത്വത്തിലായതെന്നും മുഖ്യമന്ത്രി ഒറ്റയാൾ കാരണമാണ് ഇതുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.ജി.ദേവ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എം.സി. ജോസ്, പി.കെ. ഫൈസൽ, എം. അസിനാർ, പി.വി. സുരേഷ്, ഐ.എൻ.ടി.യു.സി ജില്ല ഭാരവാഹികളായ ടി.വി. കുഞ്ഞിരാമൻ, എ. കുഞ്ഞമ്പു, തോമസ് സെബാസ്റ്റ്യൻ, കെ.വി. രാഘവൻ, സി.ഒ. സജി, ലത സതീഷ്, കെ.വി. ദാമോദരൻ, പി.വി. ഉദയകുമാർ, സത്യൻ സി. ഉപ്പള, ടി.ചന്ദ്രശേഖരൻ, പി.വി.ബാലകൃഷ്ണൻ, എ എം.ജോസഫ്, ക്ലാരമ്മ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കാണിയൂർ പാത പദ്ധതിയുടെ ആശയം ജനങ്ങളിലെത്തിച്ച സാമൂഹിക പ്രവർത്തകൻ ജോസ് കെച്ചുകുന്നേലിനെ എം.പി ആദരിച്ചു. raj പടം:കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടത്തിയ പ്രതിഷേധ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT