കരവിരുത് കൈമുതലാക്കി നിവേദ്

ചെറുവത്തൂർ: കൈയിൽ കിട്ടിയ എന്തിലും കൗതുകങ്ങൾ തീർക്കുന്ന നിവേദിന് ഒന്നും പാഴ് വസ്തുവല്ല. അസാമാന്യമായ കലാവൈഭവമാണ് നിടുംബയിലെ നിവേദിേൻറത്. ചിരട്ട, മരം, പുല്ല് എന്നിങ്ങനെ എന്ത് കിട്ടിയാലും ആരും കൊതിക്കുന്ന ഉൽപന്നമാക്കാൻ നിവേദിന് ചുരുങ്ങിയ സമയമേ ആവശ്യമുള്ളൂ. ഇത്തരം നിരവധി കരകൗശല വസ്തുക്കളാണ് നിവേദി‍ൻെറ സമ്പാദ്യത്തിലുള്ളത്. ചെറുപ്പകാലം മുതൽ തന്നെ ഈ കരവിരുത് നിവേദിന് കൈമുതലായുണ്ട്. സംസ്ഥാന സ്‌കൂൾ മേളയിൽ പെങ്കടുത്ത് നിരവധി തവണ കരകൗശല നിർമാണത്തിൽ അംഗീകാരം നേടിയിരുന്നു. സ്‌കൂൾ പഠനം പൂർത്തിയായതോടെ കലാവൈഭവം തെളിയിക്കാനുള്ള അവസരങ്ങൾ അവസാനിച്ചെങ്കിലും നിർമാണ പ്രവൃത്തിയിൽനിന്ന് പിന്നാക്കം പോകാൻ തയാറല്ല. നിർമിച്ചവ പ്രതിഫലം വാങ്ങി വിൽക്കാനും നിവേദ് തയാറല്ല. ആവശ്യക്കാർ തേടിയെത്തിയാൽ നിർമിച്ച് നൽകും. കൂടുതൽ േപ്രാത്സാഹനവും അവസരവും ലഭിച്ചാൽ കരകൗശല മേഖലയിൽ സാന്നിധ്യമറിയിക്കാൻ നിവേദിന് സാധിക്കും. പയ്യന്നൂരിലെ സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് നിവേദ്. നിടുംബയിലെ വിനോദ്കുമാർ-രജനി ദമ്പതികളുടെ മകനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.