കുമ്പള: കായികരംഗത്തിന് കുതിപ്പേകാൻ ഒട്ടേറെ പദ്ധതികൾക്ക് ജില്ലയുടെ വികസന പാക്കേജ് വഴി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് മിനി സ്റ്റേഡിയമാക്കി ഉയർത്തുമെന്ന വാഗ്ദാനം കടലാസിൽ ഒതുങ്ങുമോയെന്ന് ആശങ്ക. ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് എ.ജി.സി. ബഷീറാണ് ജില്ല വികസന പാക്കേജിൽ ഉൾപ്പെടുത്തി ഫുട്ബാളിൻെറ ഗ്രാമമായ മൊഗ്രാലിൽ സ്കൂൾ ഗ്രൗണ്ട് മിനി സ്റ്റേഡിയമാക്കി ഉയർത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, ബജറ്റിന് ശേഷമുള്ള പദ്ധതികളിൽ മിനി സ്റ്റേഡിയം നിർമാണത്തെപ്പറ്റി പരാമർശമില്ല. നീലേശ്വരം പുത്തരിയടുക്കത്തെ ഇ.എം.എസ് സ്റ്റേഡിയം, തൃക്കരിപ്പൂർ എ.ആർ.എസ് ഇൻഡോർ സ്റ്റേഡിയം, ചെമ്മനാട്ടെ ജില്ല സ്റ്റേഡിയം, കിനാനൂർ-കരിന്തളം ചായ്യോത്ത് സ്പോർട്സ് ഡിവിഷൻ, കുമ്പള കൊടിയമ്മയിലെ കബഡി അക്കാദമി, വിദ്യാനഗറിലെ നീന്തൽ പരിശീലന കേന്ദ്രം, കാലിക്കടവിലെ ടെന്നിസ് സ്റ്റേഡിയം എന്നിവയാണ് ഇപ്പോൾ പരിഗണനയിലുള്ളതും പൂർത്തീകരിച്ചതുമായ പദ്ധതികൾ. ഒട്ടേറെ ദേശീയ -സംസ്ഥാന ഫുട്ബാൾ താരങ്ങളെ വാർത്തെടുക്കുകയും നിരവധി ഫുട്ബാൾ ടൂർണമൻെറുകൾക്ക് സാക്ഷ്യംവഹിക്കുകയും ചെയ്ത മൊഗ്രാലിനെ കായിക മേഖലയിലെ പദ്ധതികളിൽ പരിഗണിക്കാത്തത് കായിക പ്രേമികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനൊരുങ്ങുകയാണ് മൊഗ്രാലിലെ കായികപ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.