മാടക്കാലിൽ ഉപ്പുവെള്ളം കയറുന്നത് തടയണം -പാടശേഖര സമിതി

തൃക്കരിപ്പൂർ: മാടക്കാൽ തുറയിൽ നെൽപാടങ്ങളിൽ ഉപ്പുവെള്ളം കയറി നിരന്തരം കൃഷിനാശം വരുന്നത് ഒഴിവാക്കാൻ സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് മാടക്കാൽ പാടശേഖര നെല്ലുൽപാദക സമിതി ആവശ്യപ്പെട്ടു. നെൽകൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനും കർഷകരെ പാടത്ത് പിടിച്ചുനിർത്തുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും ആവശ്യമായ കർഷക രജിസ്ട്രേഷൻ തുടങ്ങാനും തീരുമാനിച്ചു. പഞ്ചായത്തിലെ മൂന്ന് പാടശേഖര സമിതികൾക്കും പൊതുവായി ഉപയോഗിക്കുന്നതിനായി ട്രാക്ടർ അനുവദിക്കാൻ ത്രിതല പഞ്ചായത്ത് സമിതികളോട് ആവശ്യപ്പെടണമെന്ന് കർഷകർ നിർദേശിച്ചു. എം.കെ.എസ്. അഹമ്മദ് അധ്യക്ഷത വഹിച്ചു. എ.ജി. ബഷീർ, പി. അമ്പുട്ടി, എം. മോഹനൻ, പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി മാടച്ചേരി ദാമോദരൻ സ്വാഗതം പറഞ്ഞു. വലിയപറമ്പ് അസി. കൃഷി ഓഫിസർ രാജേഷ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT