രാജാ റോഡ് വികസനം; കല്ലിടൽ പ്രവൃത്തി ഇന്ന്

നീലേശ്വരം: രാജാ റോഡ് വികസനത്തി‍ൻെറ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച രാവിലെ ഒമ്പതിന് തുടക്കമാവും. നീലേശ്വരം നഗരസഭ, പി.ഡബ്ല്യു.ഡി, റവന്യൂ വകുപ്പ് എന്നിവ ചേര്‍ന്ന് 14 മീറ്റര്‍ വീതിയില്‍ നിർമിക്കുന്ന രാജാ റോഡി‍ൻെറ അലൈന്‍മൻെറ് കല്ലുകള്‍ പാകും. തുടര്‍ന്ന് സ്ഥലത്തി‍ൻെറ സ്കെച്ച് തയാറാക്കുകയും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും. 8.8 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിനുമാത്രം കിഫ്ബി അനുവദിച്ചത്. ഇതുള്‍പ്പെടെ 16.25 കോടി രൂപയാണ് രാജാ റോഡിനു നീക്കിവെച്ചിട്ടുള്ളത്. ഭൂമി വിട്ടുനല്‍കുന്ന സഥലമുടമകളുടെ യോഗം 15ന് വൈകീട്ട് മൂന്നിന് വ്യാപാര ഭവനില്‍ നടക്കും. രാജാ റോഡ് വികസനത്തെ തുടര്‍ന്ന് കച്ചവടം നഷ്ടപ്പെടുന്ന വ്യാപാരികളുടെ പുനരധിവാസത്തിനും നഗരസഭ ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കും. ദേശീയപാത മുൻ എക്സി. എൻജിനീയർ ടി.വി. ദാമോദരനാണ് റോഡ് വികസനത്തി‍ൻെറ കോഓഡിനേറ്റർ. ഹൈവേ ജങ്ഷനിലെ മാർക്കറ്റ് റോഡിൽനിന്ന് പോസ്റ്റ് ഓഫിസ് വരെയുള്ള 1300 മീറ്റർ റോഡാണ് നിർമിക്കുന്നത്. ഇതിനായി നൂറോളം കച്ചവട സ്ഥാപനങ്ങൾ ഭാഗികമായും മുഴുവനായും പൊളിച്ചുനീക്കേണ്ടിവരും. ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന സർവേക്കുള്ള നടപടികൾ പൂർത്തിയായതായി നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.