കാർഷിക നിയമം രാജ്യത്തിൻെറ ഫെഡറൽ സംവിധാനത്തിനെതിര് -എസ്.ഡി.പി.ഐ കാസർകോട്: സംസ്ഥാന സർക്കാറുകളെ നോക്കുകുത്തികളാക്കി ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാറിൻെറ പുതിയ കാർഷിക നിയമമെന്നും ഇത് ജനാധിപത്യത്തിൻെറ മരണമണിയാണെന്നും എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് എൻ.യു. അബ്ദുൽ സലാം പറഞ്ഞു. കാർഷിക മേഖല കുത്തകകൾക്ക് അടിയറ വെച്ചതിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ല കമ്മിറ്റി സിവിൽ സ്റ്റേഷൻ ജങ്ഷനിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരെ ചൂഷണം ചെയ്തും അവരെ അടിമകളാക്കിയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നിയമം കോർപറേറ്റ് മുതലാളിമാർക്ക് വേണ്ടിയാണ്. മോദി സർക്കാറിൻെറ കൂറ് കോർപറേറ്റുകളോട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല ട്രഷറർ സിദ്ദീഖ് പെർള, ജില്ല ജനറൽ സെക്രട്ടറി ഖാദർ അറഫ, എസ്.ഡി.ടി.യു ജില്ല പ്രസിഡൻറ് അഷ്റഫ് കോളിയടുക്ക, ഗഫൂർ നായന്മാർമൂല, മുബാറക്ക് കടമ്പാർ, മൂസ ഈച്ചിലിങ്കാൽ എന്നിവർ സംസാരിച്ചു. പടം ksd sdpi:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.