ചെറുവത്തൂർ: കാഞ്ഞങ്ങാട് നെഹ്റു കോളജിൽ പോളിങ് സാമഗ്രികൾ വാങ്ങാൻ എത്തിയ ഉദ്യോഗസ്ഥർക്ക് അവഗണന നേരിടേണ്ടിവന്നതായി പരാതി. പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ് പോളിങ് ഓഫിസർ എന്നിവരെ മാത്രമേ കോളജിനകത്തേക്ക് പ്രവേശിപ്പിച്ചുള്ളൂ. മറ്റ് ഉദ്യോഗസ്ഥരെ പൊലീസ് ഗേറ്റിൽ തടഞ്ഞു. മഴയെ തുടർന്ന് ചളിവെള്ളം കെട്ടിനിന്ന ഇടങ്ങളിലേക്കാണ് മറ്റ് ഉദ്യോഗസ്ഥരെ മാറ്റിയത്. രാവിലെ എട്ടിന് പോളിങ് സാമഗ്രികൾ വാങ്ങാൻ എത്തിയ ഉദ്യോഗസ്ഥരോട് പൊലീസിൻെറ പെരുമാറ്റം മാന്യമല്ലെന്നും ആരോപണമുയർന്നിരുന്നു. പ്രധാന കവാടത്തിനു മുന്നിൽ പതിച്ച ബോർഡിലാണ് നിർദിഷ്ട പോളിങ് സ്റ്റേഷനുകളിലേക്കുള്ള ബസുകളുടെ റൂട്ട് മാപ്പ് പതിച്ചിരുന്നത്. അതിൽ കൊടുത്ത റൂട്ട് ഓഫിസർമാരിൽ പലരെയും മറ്റു തസ്തികകളിലേക്ക് മാറ്റി നിയമിച്ചതും ഉദ്യോഗസ്ഥർക്ക് പ്രതിസന്ധിയുണ്ടാക്കി. തിരക്ക് ഒഴിവാക്കാനായി പലസമയങ്ങളാണ് പോളിങ് സാമഗ്രികൾ സ്വീകരിക്കാനായി ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നത്. എന്നാൽ, വിതരണത്തിലെ പ്രശ്നം മൂലം പലർക്കും മണിക്കൂറോളം നേരം കാത്തുനിൽക്കേണ്ടിയും വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.