ഡി.ഡി.എഫും യു.ഡി.എഫും തമ്മിൽ വീണ്ടും അങ്കം

കാസർകോട്: വിമത കോൺഗ്രസ് ഗ്രൂപ്പായ ജനാധിപത്യ വികസന മുന്നണിയുടെ (ഡി.ഡി.എഫ്) സാന്നിധ്യം കൊണ്ട് ശ്രദ്ധയാകർഷിച്ച ഡിവിഷനാണ് ചിറ്റാരിക്കാൽ. ഇൗസ്റ്റ് എളേരി പഞ്ചായത്തിൻെറ ഭരണം തന്നെ ഡി.ഡി.എഫിൻെറ നിയന്ത്രണത്തിലാണ്. കഴിഞ്ഞ തവണ ചിറ്റാരിക്കാൽ ഡിവിഷനിലെ വിജയം കോൺഗ്രസിൻെറ മാനം കാത്തു. കോൺഗ്രസ് സ്ഥാനാർഥി ശാന്തമ്മ ഫിലിപ്പ് 20,007 വോട്ടും എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ഷേർളി സെബാസ്റ്റ്യൻ 19,803 വോട്ടുമാണ് നേടിയത്. ശാന്തമ്മ ഫിലിപ്പിന് ലഭിച്ച ഭൂരിപക്ഷം 204. ബി.ജെ.പിയുടെ ശോഭ ചന്ദ്രന് 2,575 വോട്ട് ലഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസാണ് യു.ഡി.എഫ് സ്ഥാനാർഥി. ക്രിസ്തീയ സംഘടനകളുമായുള്ള ബന്ധവും സംഘടന അനുഭവങ്ങളും ജോമോൻെറ കൈമുതലാണ്.  മിഷൻ ലീഗ്, കെ.സി.വൈ.എം എന്നിവയുടെ നേതൃനിരയിലുള്ള ജോമോൻ മികച്ച സംഘാടകനായാണ് അറിയപ്പെടുന്നത്. കെ.എസ്.യു മുൻ ജില്ല പ്രസിഡൻറും സെക്രട്ടറിയുമായ 31കാരൻ കോവിഡ്കാല പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. മലയോരത്തിൻെറ സ്പന്ദനമറിയാവുന്ന ജോമോനെ സ്ഥാനാർഥിയാക്കുന്നതിലൂടെ ഡി.ഡി.എഫിൻെറ തട്ടകം തകർക്കുകയെന്നതാണ് യു.ഡി.എഫ് ലക്ഷ്യം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും അഭിഭാഷകനുമായ അഡ്വ.പി. വേണുഗോപാലാണ് ഡി.ഡി.എഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് എളേരി ബ്ലോക്ക് പ്രസിഡൻറായിരുന്നു. 2000ത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരപ്പ ഡിവിഷനിൽ സി.പി.ഐ സ്ഥാനാർഥിയോട് 16 വോട്ടിന് പരാജയപ്പെട്ടു. 2015ൽ ഡി.ഡി.എഫിൽ ചേർന്ന ഇദ്ദേഹം കോട്ടമല ബ്ലോക്ക് ഡിവിഷനിൽ വിജയിച്ചാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായത്. ജോസ് വിഭാഗത്തിൻെറ പിന്തുണയും ഇത്തവണയുണ്ട്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് കുഞ്ഞികൃഷ്ണൻ കപ്പണക്കാലാണ് സ്ഥാനാർഥി. യു.ഡി.എഫ് അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജയിംസ് എം.മാരൂർ ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. വെസ്റ്റ് എളേരി പഞ്ചായത്തിലെ ആകെയുള്ള 18ഉം ഈസ്റ്റ് എളേരി പഞ്ചായത്തിലെ ആകെയുള്ള 16ഉം ബളാൽ പഞ്ചായത്തിലെ അഞ്ചുമുതൽ 13 വരെയുള്ള ഒമ്പതും ഉൾപ്പെടെ 42 വാർഡുകൾ ചേർന്നതാണ് ചിറ്റാരിക്കാൽ ഡിവിഷൻ. jomon jose udf adv venugopal ddf kunhikrishnan kannapanakkal bdjs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.