ബേബിയെ തളക്കാനാകുമോ ശ്രീജക്ക്

ജില്ല പഞ്ചായത്ത് മടിൈക്ക ഡിവിഷൻ കാസർകോട്: ജില്ല പഞ്ചായത്തിൽ അധികാരത്തിലെത്തിയാൽ ഇടതുപക്ഷം കണ്ടുെവച്ചിരിക്കുന്ന കരുത്തുറ്റ വനിതയാണ് ബേബി ബാലകൃഷ്ണൻ. 21ാമത്തെ വയസ്സിൽ അധികാരത്തിൽ ഇരുന്നു തുടങ്ങിയതാണ് ബേബി. രണ്ടുതവണ മടിക്കൈ പഞ്ചായത്ത് പ്രസിഡൻറ്, ഒരു തവണ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, സഹകരണ ബാങ്ക് പ്രസിഡൻറ് എന്നിങ്ങനെ അധികാരത്തിലും, തൊഴിലുറപ്പ് തൊഴിലാളി, മഹിള അസോസിയേഷൻ തുടങ്ങി സംഘടനാരംഗത്തും സജീവമായ ബേബിയുടെ അടുത്ത ഘട്ടമാണ് ജില്ല പഞ്ചായത്ത്. ഭരണം കിട്ടിയാൽ പ്രസിഡൻറും. പാർട്ടിക്ക് അകത്തുനിന്നും ബേബിയുടെ വളർച്ചയെ തടയാൻ കഴിഞ്ഞിട്ടില്ല. ഇനി ജില്ല പഞ്ചായത്തിലേക്കുള്ള വരവ് തടയണമെങ്കിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. ശ്രീജ തന്നെ ഇറങ്ങണം. ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ ഇടതുപക്ഷത്തിന് സംസ്ഥാനത്തു തന്നെ രണ്ടാമത്തെ മികച്ച ഭൂരിപക്ഷം ലഭിച്ച ഡിവിഷനാണ് മടിക്കൈ-12,335. ഡിവിഷൻ യു.ഡി.എഫിലെ സി.എം.പിക്കാണ് നൽകിയിരിക്കുന്നത്. സി.എം.പിയുടെ യുവജനവിഭാഗമായ കെ.എസ്.വൈ.എഫിൻെറ സംസ്ഥാന കമ്മിറ്റിയംഗവും സി.എം.പി ജില്ല കമ്മിറ്റിയംഗവുമാണ് ശ്രീജ. കാലിക്കടവ് റൂറൽ അഗ്രികൾച്ചറൽ കോഒാപറേറ്റിവ് സൊസൈറ്റി ജീവനക്കാരിയായ ശ്രീജ പ്രചാരണത്തിനും മത്സരാവേശത്തിനും ഒട്ടും പിന്നിലല്ല. അടിത്തട്ടിൽ ഇറങ്ങി പ്രചാരണം കൊഴുപ്പിക്കാനാണ് യു.ഡി.എഫിൻെറ ശ്രമം. ബി.ജെ.പിയുടെ സ്ഥാനാർഥി മടിക്കൈ പഞ്ചായത്തിലെ തന്നെ വാഴക്കോടുനിന്നുള്ള ബിജി ബാബുവാണ്. ഇടതുപക്ഷത്തിന് മികച്ച ഭൂരിപക്ഷമുള്ള മടിക്കൈ ഗ്രാമപഞ്ചായത്തും സ്വാധീനത്തിൽ യു.ഡി.എഫ് ഒട്ടും മോശമല്ലാത്ത അജാനൂർ പഞ്ചായത്തും ഉൾപ്പെടുന്നതാണ് ജില്ല പഞ്ചായത്ത് മടിക്കൈ ഡിവിഷൻ. അട്ടിമറിക്ക് യു.ഡി.എഫിൻെറ ശക്തി മാത്രം മതിയാകില്ല. മറ്റു തന്ത്രങ്ങളും ഇറക്കേണ്ടിവരും. Baby Balakrishnan Sreeja K Biji babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT