സ്ഥാനാർഥി പട്ടികയിലെ യുവരക്തങ്ങൾ

'കുട്ടി'നേതാക്കൾ @ കാസർകോട് കാസർകോട്: ഇത്തവണ തെരഞ്ഞെടുപ്പിൽ 'കുട്ടി'നേതാക്കളും തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ്. യുവാക്കളുടെ പ്രാതിനിധ്യത്തിന് മുന്നണികൾ കൂടുതൽ പരിഗണന നൽകിയതോടെയാണ് വിദ്യാർഥികളും വിദ്യാർഥി സംഘടന നേതാക്കളും കന്നിയങ്കത്തിനായി മത്സരത്തിനിറങ്ങിയത്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ യുവനിര സജീവമാണ്. ജില്ലയിലെ എറ്റവും പ്രായം കുറഞ്ഞ മത്സരാർഥി പടന്ന പഞ്ചായത്തിലെ അഞ്ചാംവാർഡിൽ മത്സരിക്കുന്ന ഷിഫ കുൽസുവാണ്, പ്രായം 21. എസ്.എഫ്.ഐ ചെറുവത്തൂർ ഏരിയ കമ്മിറ്റി അംഗമായ ഷിഫ, പടന്ന ഫറഫ് കോളജിൽ മൈക്രോ ബയോളജിയിൽ മൂന്നാംവർഷ വിദ്യാർഥിനിയാണ്. ജില്ലയിലെ 25 വയസ്സിന് താഴെയുള്ള മറ്റു സ്ഥാനാർഥികൾ ഇവരാണ്: ജില്ല പഞ്ചായത്തിലേക്ക് 'ബേബി'യായി ഫാത്തിമത്ത്‌ ഷംന (22) കാസർകോട് ജില്ല പഞ്ചായത്ത് പെരിയ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ബി.എച്ച്‌. ഫാത്തിമത്ത്‌ ഷംനക്ക് 22 വയസ്സാണ്. സംസ്ഥാനത്ത് ജില്ല പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥിയും ഷംനതന്നെ. ബി.എ സാമ്പത്തിക ശാസ്‌ത്രം ബിരുദധാരിയാണ്. 2018ൽ മുന്നാട്‌ പീപ്ൾസ്‌ കോളജ്‌ യൂനിയൻ ചെയർപേഴ്‌സനായിരുന്നു. സി.പി.എം എർമാളം ബ്രാഞ്ച്‌ സെക്രട്ടറി ഹസൈനാർ ബന്നൂരിൻെറ മകളാണ്‌. fathimath shamna പഠനത്തിൻെറ ഇടവേളയിൽ ഇസ്ഹാഖ് (23) ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്നവരിൽ ഏറ്റവും പ്രായം കുറവ്, 23 വയസ്സുള്ള ഇസ്ഹാഖ് ചൂരിയാണ്. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ആർ.ഡി നഗർ ഡിവിഷനിൽ എസ്.ഡി.പി.െഎ സ്ഥാനാർഥിയാണ് ഇസ്ഹാഖ്. എസ്.ഡി.പി.െഎയുടെ വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിൻെറ ജില്ല വൈസ് പ്രസിഡൻറാണ്. ബി.കോം പൂർത്തിയാക്കി എം.കോമിനുള്ള ഒരുക്കത്തിനിടയിലാണ് സ്ഥാനാർഥിത്വം വന്നത്. മത്സരം അതിനു തടസ്സമാകില്ലെന്ന് ചൂരി പറയുന്നു. Isahaq chooro സി.എക്കാരി റഹിനയും (23) ഗോദയിൽ ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിലെ യു.ഡി.എഫിൻെറ ഏക സീറ്റായ ചന്തേര വാർഡ് നിലനിർത്താൻ ഇത്തവണ 'പെൺകുട്ടി'യെതന്നെയിറക്കി. 23കാരിയായ ചാർട്ടേഡ് അക്കൗണ്ടൻറ് ചന്തേരയിലെ പി.കെ. റഹിനയാണ് ലീഗിൻെറ സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത്. പ്ലസ് ടു കഴിഞ്ഞ് സി.എക്ക് പോയതാണ് റഹിന. ഭർത്താവ് യൂത്ത് ലീഗ് പ്രവർത്തകൻ പി.കെ.എം. സിനാൻ. നൂറുശതമാനം വിജയപ്രതീക്ഷയിലാണ് റഹിന. പടം..Rahina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.