ഒരു നാട് പ്രാർഥിക്കുന്നു; ആരാധ്യമോളുടെ തിരിച്ചുവരവിനായ്

ചെറുവത്തൂർ: ചീമേനി ചെമ്പ്രകാനത്തെ രതീഷിൻെറയും ലിജിയുടേയും മൂത്തമകളാണ് ആരാധ്യമോൾ. മസ്തിഷ്കത്തിൽ അണുബാധയേറ്റതിനാൽ 17 ദിവസമായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്. ഓടിച്ചാടി നടക്കുന്നതിനിടെയാണ് രോഗാണുബാധയുണ്ടായത്. വൻെറിലേറ്റർ സഹായത്താലാണ് ജീവൻ നിലനിർത്തിപ്പോരുന്നത്. ചികിത്സക്കായ് ദിവസവും 20,000 രൂപയോളമാണ് ചെലവ്. ചികിത്സ തുടർന്ന് കൊണ്ടുപോകാൻ രതീഷിൻെറ പാവപ്പെട്ട കുടുംബത്തിന് കഴിയാത്ത സ്ഥിതിയാണ്. ആരാധ്യമോളെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ചീമേനിയിലെ നാട്ടുകാർ രംഗത്തിറങ്ങി കഴിഞ്ഞു. 'കൈത്താങ്ങ്' ചീമേനിയുടെ നേതൃത്വത്തിലാണ് സഹായം സ്വരൂപിക്കുന്നത്. രണ്ടര വയസ്സുള്ള മകനെ നാട്ടിലാക്കിയാണ് രതീഷും ലിജിയും ആശുപത്രിയിൽ ആരാധ്യമോളുടെ വരവും കാത്ത് ആശുപത്രിയിൽ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.