കാസർകോട്: കാസർകോട് ജില്ലയിൽ ടാറ്റ ഗ്രൂപ് സൗജന്യമായി നിർമിച്ച് നൽകിയ ആശുപത്രിക്ക് ഒന്നാം ഘട്ടമായി 191 പുതിയ തസ്തികകൾ അനുവദിച്ച സംസ്ഥാന സർക്കാറിനെ സി.പി.ഐ കാസർകോട് ജില്ല കൗൺസിൽ യോഗം അഭിനന്ദിച്ചു. കാസർകോട് ജില്ലയുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വികസന കാര്യത്തിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ആ നിലയിലാണ് ടാറ്റ കോവിഡ് ആശുപത്രി ജില്ലയിൽ നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. ജില്ലയിലെ ഏറ്റവും വലിയ ആതുര ശുശ്രൂഷ കേന്ദ്രമായ ജില്ല ആശുപത്രി ഒക്ടോബർ ഒന്നുമുതൽ കോവിഡ് ആശുപത്രിയായി മാറ്റിയിരിക്കുകയാണ്. ഇത് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ല ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികളെ വലിയ പ്രയാസത്തിലാക്കിയിരിക്കുകയാണ്. ടാറ്റ ഗ്രൂപ് നിർമിച്ചു നൽകിയ ആശുപത്രി എത്രയും പെെട്ടന്ന് കോവിഡ് ചികിത്സക്കുള്ള സംവിധാനം ഏർപ്പെടുത്തി ജില്ല ആശുപത്രിയെ പഴയ നിലയിലേക്ക് മാറ്റാൻ ആവശ്യമായത് അടിയന്തരമായി ചെയ്യണം. യോഗത്തിൽ സംസ്ഥാന കൗൺസിലംഗം ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ സി.പി. മുരളി സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനങ്ങൾ വിവരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.