ഒക്ടോബര്‍ ഒന്നുമുതല്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രി കോവിഡ് ആശുപത്രി

കാഞ്ഞങ്ങാട്: യായി മാറും. തുടർന്ന് ഇവിടെ കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സ കേന്ദ്രമായി മാറും. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികള്‍ക്കായി ജില്ല ആശുപത്രിയില്‍ 100 ബെഡുള്ള ഒരു വാര്‍ഡ് സജ്ജീകരിക്കും. അഞ്ച് വൻെറിലേറ്ററുകള്‍ ഇവിടെ ഒരുക്കും. വാര്‍ഡില്‍ സെന്‍ട്രലൈസ്ഡ് ഒക്‌സിജന്‍ സപ്ലൈ ഉണ്ടാകും. കോവിഡ് ബാധിച്ച ഗര്‍ഭിണികളുടെ പ്രസവം ഉള്‍പ്പെടെയുള്ള ചികിത്സയും ആശുപത്രിയില്‍ നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവില്‍ ഗുരുതരാവസ്ഥയില്‍ ഉള്ള കോവിഡ് രോഗികളെ ചികിത്സിക്കുന്നത് ഉക്കിനടുക്ക മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ ചികിത്സിക്കുന്നത് വീട്ടിലും, ജില്ലയിലെ ഒമ്പത് സി.എഫ്.എൽ.ടി.സികളിലുമാണ്. ഉക്കിനടുക്ക മെഡിക്കല്‍ കോളജിലെ നിലവിലെ ഭൗതിക സാഹചര്യവും ജീവനക്കാരുടെ എണ്ണവും അനുസരിച്ച് കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ട്. കണ്ണൂര്‍ ജില്ലയിലെ രോഗികളുടെ ആധിക്യം മൂലം പരിയാരം മെഡിക്കല്‍ കോളജില്‍ ജില്ലയില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടു വരുകയും രോഗികള്‍ വളരെ പ്രയാസം അനുഭവിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍തന്നെ കാറ്റഗറി സി കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സൗകര്യം ഒരുക്കുന്നതിൻെറ ഭാഗമായാണ് ജില്ല ആശുപത്രി കോവിഡ് ആശുപത്രിയാകുന്നത്. കൂടുതല്‍ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളെ (കാറ്റഗറി ബി) ചികിത്സിക്കുന്ന സെക്കന്‍ഡറി ലെവല്‍ സി.എഫ്.എൽ.ടി.സികള്‍ നിലവിലുള്ളത് കാഞ്ഞങ്ങാടിനു സമീപം റാംപ് സൗകര്യമുള്ള പടന്നക്കാട് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഹോസ്റ്റല്‍, ഗുരുവനം കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലാണ്. ഇതിന് അടുത്തുതന്നെ ജില്ലയിലെ കോവിഡ് ആശുപത്രി സജ്ജമാക്കുന്നത് കാറ്റഗറി ബി കോവിഡ് രോഗികള്‍ക്ക് അടിയന്തര ചികിത്സ നല്‍കാനും ഉപകാരപ്പെടും. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ള കാറ്റഗറി സി കോവിഡ് രോഗികളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനും സൗകര്യം കാഞ്ഞങ്ങാടുനിന്നാണ്. ജില്ല ആശുപത്രി സേവനങ്ങള്‍ മുടങ്ങില്ല കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ സ്‌പെഷാലിറ്റി സേവനങ്ങള്‍ ആറു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിസ്ഥാപിക്കും. സ്ത്രീരോഗ വിഭാഗം കാഞ്ഞങ്ങാട് ലക്ഷ്മി മേഘന്‍ ആശുപത്രിയിലേക്ക് 24 മണിക്കൂര്‍ സേവനം ലഭിക്കുന്ന തരത്തില്‍ മാറ്റും. ജില്ല ആശുപത്രിയില്‍ നിന്നു മാറ്റി സ്ഥാപിച്ചിരിക്കുന്ന മറ്റു സ്‌പെഷാലിറ്റി സേവനങ്ങളും ആശുപത്രികളും: ജനറല്‍ ഒ.പി, ഐ.പി സേവനങ്ങള്‍: നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പെരിയ സി.എച്ച്.സി, കാസര്‍കോട് ജനറല്‍ ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി കാന്‍സര്‍ വിഭാഗം, ശിശുരോഗ വിഭാഗം, സര്‍ജറി ഒ.പി: നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി നേത്രരോഗ വിഭാഗം: പെരിയ സി.എച്ച്.സി ത്വഗ്രോഗ വിഭാഗം, ഇ.എന്‍.ടി ഒ.പി, ഡി.ഇ.ഐ.സി ഒ.പി: ആനന്ദാശ്രമം പി.എച്ച്.സി അസ്ഥിരോഗ വിഭാഗം: പെരിയ സി.എച്ച്.സി, നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പി.എം.ആര്‍ ഒ.പി: പെരിയ സി.എച്ച്.സി അത്യാഹിത വിഭാഗം: കാസര്‍കോട് ജനറല്‍ ആശുപത്രി, നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി ദന്തരോഗ വിഭാഗം ഒ.പി: നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പെരിയ സി.എച്ച്.സി ഇമ്യൂണൈസേഷന്‍ സേവനങ്ങള്‍: കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഒഴികെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ഡയാലിസിസ്: കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി പാമ്പ് വിഷം: കാസര്‍കോട് ജനറല്‍ ആശുപത്രി പാലിയേറ്റിവ് സേവനങ്ങള്‍: ചെമ്മട്ടംവയല്‍ വയോജന വിശ്രമ കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.