കാസർകോട്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കൂടുതൽ കരുത്തിന് കോൺഗ്രസ് ശ്രമം. 35 വർഷത്തെ ഇടവേളക്കുശേഷം കാസർേകാട് പാർലമൻെറ് മണ്ഡലത്തിലുണ്ടായ ജയത്തിൻെറ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കൂടുതൽ സംഘടന പ്രവർത്തനത്തിലേക്ക് കടക്കുന്നത്. ജില്ലയിൽ തദ്ദേശ ഭരണസ്ഥാപനങ്ങളിൽ മുസ്ലിം ലീഗിനുള്ള സ്വാധീനം കോൺഗ്രസിനില്ല. നിയമസഭയിലും തദ്ദേശ സ്ഥാപനങ്ങളിലും ലീഗിനുള്ള മേധാവിത്തം സംസ്ഥാനത്ത് മുന്നണിയെ നയിക്കുന്ന പാർട്ടിക്ക് ഇല്ലാത്തത് കോൺഗ്രസിനു ക്ഷീണമായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായി വോട്ടർപട്ടികയിൽ പേരുചേർക്കാനും തള്ളാനും മൂന്നു നിശാക്യാമ്പുകൾ കോൺഗ്രസ് പാർട്ടിയെന്ന നിലയിൽ സംഘടിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസിൻെറ മേധാവിത്തം കുറവാണ്. നീലേശ്വരം നഗരസഭ കോൺഗ്രസ് ഭരിച്ചതാണ്. കഴിഞ്ഞ തവണ കൈവിട്ടു. കാഞ്ഞങ്ങാട് നഗരസഭ കോൺഗ്രസിൽനിന്നും ലീഗിലേക്കും കഴിഞ്ഞതവണ സി.പി.എമ്മിലേക്കും പോയി. ലീഗിലും കോൺഗ്രസിലുമുണ്ടായിരുന്ന സംഘടന പ്രശ്നങ്ങൾ കാരണമാണ് കാഞ്ഞങ്ങാട് നഗരസഭ കൈവിട്ടത്. നിലേശ്വരം തിരിച്ചുപിടിക്കുകയാണ് വരുന്ന തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട. ബദിയടുക്ക, മീഞ്ച, എൻമകജെ, ബളാൽ, കുറ്റിക്കോൽ, പനത്തടി ഗ്രാമ പഞ്ചായത്തുകളാണ് കോൺഗ്രസ് ഭരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകൾ കോൺഗ്രസിൻെറ കൈവശമില്ല. കഴിഞ്ഞ തവണ കോൺഗ്രസിലെ പ്രശ്നങ്ങൾ കാരണമാണ് അജാനൂർ, പുല്ലൂർ പെരിയ പഞ്ചായത്തുകൾ നഷ്ടപ്പെട്ടത്. ഇതിൽ പുല്ലൂർ പെരിയ കോൺഗ്രസ് ഭരിച്ച പഞ്ചായത്താണ്. അജാനൂർ മുന്നണിയായാണ് ഭരിച്ചത്. ഇത്തവണ ഇവ രണ്ടും തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഡി.സി.സി ഭാരവാഹികൾ പറയുന്നു. കാസർകോട് നഗരസഭയിൽ കഴിഞ്ഞ തവണ പൂജ്യമായിരുന്നു സാന്നിധ്യം. ഇപ്പോൾ ഒരു അംഗം ഉപതെരഞ്ഞെടുപ്പിലൂടെ ലഭിച്ചു. അഞ്ചുസീറ്റുകളിൽ പ്രാതിനിധ്യമുണ്ടാകണമെന്നാണ് നിർദേശം. ആകെ 15 പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രസിഡൻറുമാരുണ്ടാകണമെന്നാണ് സംഘടനാ തീരുമാനം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും ഒരംഗത്തെ വിജയിപ്പിക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനമാണ് നടത്തുകയെന്ന് നേതാക്കൾ വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും കോൺഗ്രസിൻെറ കൈകളിലെത്താനുള്ള പരിശ്രമവും ഇതിൻെറ ഭാഗമായുണ്ടാകും. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി നേതൃത്വത്തിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായും നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.