ചെറുവത്തൂർ: പ്രതിഷേധങ്ങളും സമരവും നിറഞ്ഞ് കുട്ടമത്ത് ഭവനം. പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറിയായ ജയചന്ദ്രൻ കുട്ടമത്തിൻെറ വീട്ടുമുറ്റമാണ് ഓരോ ദിവസവും വ്യത്യസ്തങ്ങളായ സമരപരിപാടികൾക്ക് വേദിയാകുന്നത്. കോവിഡിനെ തുടർന്ന് പൊതുയോഗങ്ങൾ വിലക്കിയപ്പോൾ കുടുംബാംഗങ്ങളെ അണിനിരത്തി ഇരുതോളം പരിപാടികളാണ് ഈ വീട്ടിൽ നടന്നത്. ഇതിൽ പ്രതിഷേധ സമരങ്ങൾ മാത്രം പത്തോളവും. എൽ.ഐ.സി ഓഹരിവിൽപനക്കെതിരെ ജീവനക്കാർ നടത്തിയ വീട്ടുമുറ്റ സത്യഗ്രഹമാണ് അവസാനമായി അരങ്ങേറിയ സമരം. എൽ.ഐ.സി ജീവനക്കാരനായ ജയചന്ദ്രനൊപ്പം ഭാര്യ ദേവി സ്മിത, മക്കളായ എം.ടി. സിദ്ധാർഥ്, ആദിത്യൻ എന്നിവരും ഈ സമരത്തിൽ പങ്കാളികളായി. കാസർകോട് മെഡിക്കൽ കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട സമരത്തിനും സാഹിത്യപരമായ വിവിധ പരിപാടികൾക്കും ജയചന്ദ്രനിലൂടെ വീട്ടുമുറ്റം വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.