രണ്ടര വയസ്സുകാരിയുടെ കൈവിരലിൽ ഇഡലിത്തട്ട് കുടുങ്ങി: രക്ഷകരായി അഗ്നിശമന സേന

നീലേശ്വരം: അബദ്ധത്തിൽ ഇഡലിത്തട്ടിൽ കൈവിരൽ കുടുങ്ങിയ രണ്ടര വയസ്സുകാരിക്ക് കാഞ്ഞങ്ങാട് അഗ്നിരക്ഷ സേന രക്ഷകരായി. നീലേശ്വരം ചായ്യോം ബസാറിൽ വാടകവീട്ടിൽ താമസിക്കുന്ന കർണാടക സ്വദേശി ലാല്ലേ പട്ടേലിൻെറ രണ്ടര വയസ്സുകാരിയാണ് ഇതുമൂലം മണിക്കൂറോളം വേദനകൊണ്ട് പുളഞ്ഞത്. പാത്രത്തിൽ കുടുങ്ങി വിരൽ നീരുവെച്ചു തുടങ്ങി മണിക്കൂറുകളോളം കുട്ടി വേദനകൊണ്ട് കരഞ്ഞു. കുട്ടിയുടെ വിരൽ മാറ്റാനുള്ള മാതാപിതാക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന മണ്ണുമാന്തിയന്ത്രത്തി‍ൻെറ ഉടമസ്ഥനെ സമീപിച്ചു. ഇയാൾ ഉടൻ കാറിൽ കുട്ടിയെയും എടുത്ത് കാഞ്ഞങ്ങാട് അഗ്നി രക്ഷാനിലത്തിലേക്കു കുതിച്ചു. ഇതിനിടെ ഇവർ അഗ്നിശമന സേനയെ വിളിച്ചറിയിച്ചിരുന്നു. കാഞ്ഞങ്ങാട് അഗ്നിശമനരക്ഷ നിലയത്തിൽ ചൊവ്വാഴ്ച രാത്രി എ േട്ടാടെ കുട്ടിയെ എത്തിച്ചു. കുട്ടിയുടെ കൈവിരലിൽ കുടുങ്ങിയ തട്ട് മുക്കാൽ മണിക്കൂറോളം പരിശ്രമിച്ച് സേനാംഗങ്ങൾ മുറിച്ചുനീക്കുകയായിരുന്നു. nlr finger cutting ചായ്യോം ബസാറിൽ താമസിക്കുന്ന രണ്ടര വയസ്സുകാരിയുടെ കൈവിരലിൽ കുടുങ്ങിയ ഇഡലിത്തട്ട് അഗ്നിശമന സേന മുറിച്ചുമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT