ചെറുവത്തൂർ: കോവിഡ് കാലത്തെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍ ജില്ലയില്‍ മറുനാടന്‍ പൂക്കള്‍ വില്പനക്കെത്തിയത് വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളില്‍ മാത്രം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിനുള്ള നിരോധനം സംസ്ഥാന സര്‍ക്കാര്‍ നീക്കിയതിനെ തുടര്‍ന്ന് വൈകിയ വേളയിലാണ് ചുരുക്കം പൂക്കളെങ്കിലും എത്തിയത്. ശനിയാഴ്ച രാവിലെയാണ് കര്‍ണാടകയില്‍നിന്നുള്ള പൂക്കളുമായി ഏതാനും സംഘങ്ങള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തിയത്. ചെറുവത്തൂർ, കാലിക്കടവ്, നീലേശ്വരം എന്നിവിടങ്ങളിലാണ് മറുനാടൻ പൂക്കളുമായി സംഘങ്ങൾ എത്തിയത്. കോവിഡ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കിയവരെയാണ് പൂവിൽപന നടത്താൻ അനുവദിച്ചത്. വിൽപനക്കാര്ക്കിടയില് പൊലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. പൂക്കളുടെ എണ്ണവും വൈവിധ്യവും താരതമ്യേന കുറവായിരുന്നു. ചെണ്ടുമല്ലി, സീനിയ, ജമന്തി പൂക്കള്‍ മാത്രമാണ് ഇത്തവണ എത്തിയതില്‍ ഏറിയ പങ്കും. ആദരിച്ചു ചെറുവത്തൂർ:പൂരക്കളിയിലെ സമഗ്ര സംഭാവനക്ക് നാടൻ കല അക്കാദമി പുരസ്കാരം നേടിയ പി.പി. മാധവ പണിക്കരെ മഹാകവി കുട്ടമത്ത് സ്മാരക ലൈബ്രറി ആദരിച്ചു. ഉത്രാടം നാളിൽ പിലിക്കോട്ടെ വസതിയിൽ എത്തിയാണ് ആദരിച്ചത്. ഡോ. പി.വി. കൃഷ്ണകുമാർ ആദര ഫലകം സമ്മാനിച്ചു. അഡ്വ. ഗംഗാധരൻ കുട്ടമത്ത് പൊന്നാടയണിക്കുകയും എം. നാരാണൻ ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. ടി. രാജൻ, ടി. കമലാക്ഷൻ, രാജേന്ദ്രൻ പയ്യാടക്കത്ത്, ജയൻ പറമ്പത്ത്, ശരത് കുമാർ തളിയിൽ എന്നിവർ സംസാരിച്ചു chr aadharikkal പി.പി.മാധവ പണിക്കരെ മഹാകവി കുട്ടമത്ത് സ്മാരക ലൈബ്രറി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.