സ്മാരകങ്ങൾ ചരിത്രത്തെ സാധൂകരിക്കുന്നതാവണം -സി.എം.പി

കാഞ്ഞങ്ങാട്: സ്മാരകങ്ങൾ നിർമിക്കുമ്പോൾ അത് ആരുടേതാണെങ്കിലും ചരിത്രത്തെ സാധൂകരിക്കുന്നതാവണമെന്ന് സി.എം.പി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഏതാണ്ട് 50 കോടിയോളം രൂപ ചെലവിൽ മടിക്കൈയിൽ ടി.എസ്. തിരുമുമ്പിൻെറ പേരിൽ സർക്കാർ സ്ഥാപിക്കുന്ന സാംസ്‌കാരിക സമുച്ചയം ചരിത്രത്തോട് കാട്ടുന്ന നീതികേടാണെന്നും 1948ന് മുമ്പുള്ള തിരുമുമ്പിേൻറതാണോ അതിനുശേഷമുള്ള തിരുമുമ്പിേൻറതാണോ രണ്ടും ചേർന്നതാണോ സ്മാരകമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും സി.എം.പി ആവശ്യപ്പെട്ടു. വി. കമ്മാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി. തമ്പാൻ, ബി. സുകുമാരൻ, വി.കെ. രവീന്ദ്രൻ, ടി.വി. ഉമേശൻ, പി.കെ. രഘുനാഥ്‌, ടി.വി. വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.