തദ്ദേശ തെരഞ്ഞെടുപ്പ്: തെരുവുവിളക്കുകൾ നന്നാക്കൽ തകൃതി

കാഞ്ഞങ്ങാട്: ഗ്രാമീണ മേഖലകളിലെ റോഡരികിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കണ്ണുചിമ്മി വർഷങ്ങളായെങ്കിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ വിളക്കു നന്നാക്കാൻ ഭരണാധികാരികളുടെ നെട്ടോട്ടം. ജില്ലയിലെ വിവിധ പഞ്ചായത്തുകൾക്ക് കീഴിലുള്ള തെരുവുവിളക്കുകളാണ് നോക്കുകുത്തിയായിരുന്നത്. ഇത് ചോദ്യം ചെയ്ത് നാട്ടിൻപുറങ്ങളിലെ വിവിധ കൂട്ടായ്മകൾ സമൂഹ മാധ്യമങ്ങളിൽ പരാതികളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, അന്നൊന്നും നടപടിയെടുക്കാത്ത അധികൃതർ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ തെരുവുവിളക്ക് നന്നാക്കൽ പ്രവൃത്തിയുമായി നെട്ടോട്ടമോടുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിൽ കണ്ണുനട്ടാണ് ഇപ്പോഴത്തെ തിടുക്കമെന്നും ആരോപിച്ച് നേരത്തേ സമൂഹ മാധ്യമങ്ങളിൽ ചോദ്യം ചെയ്ത യുവാക്കൾ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് വറുതിയിലായ നാട്ടുകാർക്ക് ഒന്നും നൽകാത്ത പഞ്ചായത്ത് അധികാരികൾ ഇപ്പോൾ തെരുവുവിളക്ക് നന്നാക്കിനിറങ്ങിയിരിക്കയാണെന്നാണ് ഒരാൾ ഫേസ്ബുക്കിൽ കഴിഞ്ഞദിവസം കമൻറ് ചെയ്തത്. അതേസമയം, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻെറ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് കാഞ്ഞങ്ങാട് മണ്ഡലത്തിൽ കാഞ്ഞങ്ങാട് നഗരം, വെള്ളിക്കോത്ത് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ നാടിനും നാട്ടുകാർക്കും വെളിച്ചമേകി സഹായിക്കുന്നതിനെ പ്രശംസിച്ചും ചിലർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT