കാസർകോട്: കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പൊലീസ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. മാർക്കറ്റുകളിൽ കടക്കകത്ത് ഒരേ സമയം ആറുപേരിൽ കൂടുതൽ കയറാൻ പാടില്ല. കടയുടമ ഇക്കാര്യം ഉറപ്പുവരുത്തണം. കടയുടമ തിരക്കുള്ള കടയിൽ ടോക്കൺ സിസ്റ്റം ഏർപ്പെടുത്തണം. കടക്കുപുറത്ത് നിൽക്കുന്നവർ കൃത്യമായി ശാരീരിക അകലം പാലിച്ച് ക്യൂ നിൽക്കേണ്ടതാണ്. വഴിയോര കച്ചവടക്കാർ അവർക്കനുവദിച്ച സ്ഥലങ്ങളിലും സമയങ്ങളിലും മാത്രം കച്ചവടം നടത്തുക. ഒരു കാരണവശാലും വഴിയോര കച്ചവട സ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വഴിയോര കച്ചവടക്കാർ സാനിറ്റൈസർ ലഭ്യമാക്കണം. മാർക്കറ്റുകളിലും കടകളിലും എത്തുന്നവർ മാസ്ക്കുകൾ കൃത്യമായി ധരിക്കുകയും സാനിറ്റൈസർ യഥാസമയം ഉപയോഗിക്കുകയും ചെയ്യുക. നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം. കണ്ടെയ്ൻമൻെറ് സോണുകളിൽ ഒരുവിധ ഇളവുകളും ഉണ്ടായിരിക്കുന്നതല്ല. ഓണാഘോഷ പരിപാടികൾ വീട്ടിലിരുന്ന് ഓൺലൈനിൽ നടത്താൻ പാകത്തിലുള്ള കലാമത്സരങ്ങൾ സാംസ്കാരിക/ക്ലബ് ഭാരവാഹികൾ പ്രോത്സാഹിപ്പിക്കേണ്ടതും സാംസ്കാരിക/ക്ലബ് പരിസരങ്ങളിലും ആൾക്കാർ ഒത്തുകൂടി ഒരു കാരണവശാലും ഓണാഘോഷ പരിപാടികൾ നടത്താൻ പാടില്ലാത്തതുമാണ്. ഒരുതരത്തിലുള്ള ആഘോഷങ്ങളും പൊതുനിരത്തുകളിൽ അനുവദിക്കില്ല. സാമൂഹിക അകലം പാലിച്ചും ശുചിത്വ സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ചും ജനങ്ങൾ പക്വതയോടെ പെരുമാറണം. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.