സമ്പർക്ക വ്യാപനം: പച്ചക്കറി, മത്സ്യമാർക്കറ്റുകൾ അടച്ചു

കാസർകോട്: സമ്പർക്കവ്യാപനം രൂക്ഷമായതിനെ തുടർന്ന് പച്ചക്കറി, മത്സ്യമാർക്കറ്റുകൾ അടച്ചു. ജില്ലയിൽ വെള്ളിയാഴ്ച 11 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴവർഗ കടയിൽ നിന്നുമാണ് അഞ്ചുപേർക്ക് കോവിഡ് ബാധിച്ചത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്നുമുതൽ ഒരാഴ്ചക്കാലം ജൂലൈ 17വരെ പൂർണമായും കടകൾ അടച്ചിടേണ്ടതാണെന്ന് ജില്ല കലക്ടർ അറിയിച്ചു. കണ്ടെയ്ൻമൻെറ് സോണിലെ കടകളിൽനിന്ന് ഇന്ന് എത്രപേർക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെനിന്ന് ഇനി ഒരാൾക്കുപോലും സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഈ ഉത്തരവ്. വെള്ളിയാഴ്ച വൈകീട്ട് വിഡിയോ കോൺഫറൻസിലൂടെ ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർ നടത്തിയ അടിയന്തര യോഗ തീരുമാന പ്രകാരമാണിത്. കാലിക്കടവ് ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, ചെർക്കള ടൗൺ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് /വെജിറ്റബിൾ മാർക്കറ്റ്, തൃക്കരിപ്പൂർ ഫിഷ്/ മീറ്റ് മാർക്കറ്റ്, നീലേശ്വരം ഏരിയ കാസർകോട് ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, കുമ്പള ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, കുഞ്ചത്തൂർ ഉപ്പള ഫിഷ് മാർക്കറ്റ്, ഉപ്പള ഹനഫി ബസാർ പച്ചക്കറിക്കട, മജീർപള്ള മാർക്കറ്റ് എന്നിവയാണ് അടച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.