തിലകൻ

കാറപകടത്തിൽ ഫോട്ടോഗ്രാഫർ മരിച്ചു

തളിപ്പറമ്പ്: കാർ നിയന്ത്രണം വിട്ട് വീടിന്‍റെ ഗേറ്റിനിടിച്ച് തകർന്ന് കാറോടിച്ച ഫോട്ടോഗ്രാഫർ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. പട്ടുവം കാവുങ്കലിലെ പി. തിലകനാണ് (51) മരിച്ചത്. തളിപ്പറമ്പിൽ സൂം എന്ന പേരിൽ സ്റ്റുഡിയോ നടത്തിവരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ മുറിയാത്തോട് റേഷൻ കടക്ക് സമീപമായിരുന്നു അപകടം. തളിപ്പറമ്പിൽ നിന്നും കാവുങ്കലിലേക്ക് പോവുകയായിരുന്ന മാരുതി സെൻ കാർ റോഡരികിലെ വീടിന്‍റെ ഇരുമ്പ് ഗേറ്റ് ഇടിച്ചുതകർക്കുകയായിരുന്നു.

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപറ്റി. സഹയാത്രികനായ പട്ടുവം കടവത്തെ അഷറഫിന് സാരമായി പരിക്കേറ്റു. മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ പട്ടുവം യു.പി സ്കൂൾ അധ്യാപകൻ പി. കണ്ണൻ മാസ്റ്ററുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: സൂര്യ, ലക്ഷ്മി നന്ദ.സഹോദരങ്ങൾ: പവിത്രൻ, വിശ്വനാഥൻ (പ്രിൻസിപ്പൽ, പ്രൊവിഡൻസ് കോളജ്, തളിപ്പറമ്പ്), ദിലീപൻ, സത്യൻ, പ്രദീപൻ, ലീന, ബീന, പരേതനായ ബാബുരാജ്.


Tags:    
News Summary - The photographer died in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.