പരിയാരത്തു നിന്ന് മോഷണംപോയ സ്‌കൂട്ടര്‍ തിരുനാവായയില്‍ കണ്ടെത്തി; മോഷ്ടാവ് പിടിയിൽ

തളിപ്പറമ്പ്: പരിയാരം അമ്മാനപ്പാറയില്‍ മോഷണംപോയ സ്‌കൂട്ടര്‍ തിരുനാവായയില്‍ കണ്ടെത്തി. സ്‌കൂട്ടറുമായി മുങ്ങിയ ചുഴലി വളക്കൈ സ്വദേശി പി. മിഥുനെ(32) പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ചെങ്ങളായി സ്വദേശി പി. സുരേഷ് കുമാറിെൻറ ഹോണ്ട ആക്ടിവയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. അമ്മാനപ്പാറയിലെ ജോലി സ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ഫോണ്‍ നമ്പർ ലഭിക്കുകയും സൈബര്‍ സെല്ലിെൻറ സഹായത്തോടെ ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു.

ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ അനുസരിച്ച് തിരുനാവായയിലെത്തിയ പരിയാരം എസ്.ഐ ടി.എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണം പോയ ആക്ടിവയും തിരുനാവായയിൽ പൊലീസ് കണ്ടെടുത്തു. സി.പി.ഒമാരായ ഒ. നൗഫല്‍ അഞ്ചില്ലത്ത്, വി. സുരേഷ് തുടങ്ങിയവരും പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - scooter theft; accuse caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.