leadകണ്ണൂർ നഗര സമുച്ചയത്തിന് 24.56 കോടിനിർമിക്കുക അഞ്ചുനിലയുള്ള ആധുനിക കെട്ടിടം കണ്ണൂർ: കണ്ണൂർ നഗര സമുച്ചയത്തിന് കിഫ്ബി പദ്ധതിയിൽ 24.56 കോടി രൂപ അനുവദിച്ചു. ചൊവ്വാഴ്ച ചേർന്ന കിഫ്ബി യോഗത്തിലാണ് തീരുമാനം. നിലവിലെ നൂറു വർഷം പഴക്കമുള്ള മുനിസിപ്പൽ ഒാഫിസ് െപാളിച്ചാണ് പുതിയ സമുച്ചയം നിർമിക്കുക. അഞ്ചുനിലയുള്ള ആധുനിക കെട്ടിടമാണ് നിർമിക്കുകയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. രണ്ട് ബേസ്മൻെറ് നിലയും മൂന്ന് നിലയുമായി 8522 ചതുരശ്ര മീറ്ററിലാണ് പുതിയ കോർപറേഷൻ സമുച്ചയം.കേരളത്തിലെ 150 വർഷം പഴക്കമുള്ള ആദ്യത്തെ മുനിസിപ്പാലിറ്റിയാണ് കണ്ണൂർ. മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളും ചേർത്താണ് ആറാമത്തെ കോർപറേഷനായി പ്രഖ്യാപിച്ചത്. പ്രഥമ മേയറായ എൽ.ഡി.എഫിലെ ഇ.പി. ലതയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കോർപറേഷന് ഭരണ നിർവഹണത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, പിണറായി സർക്കാർ 2017ൽ 117 അധിക തസ്തികകൾ അനുവദിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ധന മന്ത്രി, തദ്ദേശ മന്ത്രി എന്നിവർ യോഗം ചേർന്ന് 30കോടി രൂപയുടെ ഡി.പി.ആർ തയാറാക്കി കിഫ്ബിക്ക് നൽകാൻ തീരുമാനിച്ചത്. അന്നത്തെ മേയർ ഇ.പി. ലതയുടെ നേതൃത്വത്തിൽ ഡി.പി.ആർ തയാറാക്കി സമർപ്പിച്ചു. ഇൗ ഡി.പി.ആർ പരിഗണിച്ചാണ് കിഫ്ബി 24.56 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.