കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം കെട്ടിടം
ഇരിക്കൂർ: കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം 25 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. 22 മുതല്‍ 25 വരെ കണ്ണൂര്‍ പൊലീസ് ഗ്രൗണ്ടില്‍ എക്സിബിഷന്‍ സംഘടിപ്പിക്കും.
പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്തില്‍ 311 ഏക്കറില്‍ 400 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഒരുക്കുന്നത്. ആദ്യഘട്ടത്തിന് 190 കോടി രൂപയാണ് ചെലവ്. എക്സിബിഷൻ രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് നടക്കുക.
ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടക സമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.
വൈ. പ്രസി. ടി ഷബ്ന, ആയുഷ് മിഷന്‍ ഡി.പി.എം ഡോ. കെ.സി. അജിത് കുമാര്‍, പരിയാരം ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ആര്‍. ഇന്ദുലേഖ, ഡി.എം.ഒ. ഡോ. ഡി.സി ദീപ്തി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ ബിനോയ് കുര്യൻ ( ചെയര്‍മാൻ) ടി ഷബ്ന, പി രവീന്ദ്രന്‍ ( വൈ. ചെയര്‍.) ഡോ. സജിത് ബാബു, ഡോ. കെ.സി. അജിത് കുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.