വിസ തട്ടിപ്പ് കേസ്: പ്രതി 23 വർഷത്തിനുശേഷം പിടിയിൽ

വളപട്ടണം: വിസ തട്ടിപ്പ് കേസിലെ പ്രതിയെ 23 വർഷത്തിനുശേഷം പൊലീസ് പിടികൂടി. വടകര സ്വദേശിയായ ഗോവിന്ദനെയാണ് (65) പിടികൂടിയത്. 1997ൽ കാട്ടാമ്പള്ളി സ്വദേശിയായ സ്ത്രീയിൽ നിന്ന്, വിദേശത്ത് പോകുന്നതിന് വിസ ശരിയാക്കി തരാമെന്നുപറഞ്ഞ് 12000 രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വളപട്ടണം എസ്.ഐ ഷിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രേമരാജൻ എന്നിവർ ചേർന്നാണ് വടകരയിൽനിന്ന് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.