നടുവിൽ കുയിലംപാടിയിൽ വൻ വാറ്റുകേന്ദ്രം തകർത്തു; 155 ലിറ്റർ വാഷ് കണ്ടെടുത്തുപടം alkd wash ആലക്കോട് എക്‌സൈസ് സംഘം നടുവിൽ കുയിലംപാടിയിൽ നടത്തിയ റെയ്ഡിൽ പിടിച്ച വാഷ് നശിപ്പിക്കുന്നുആലക്കോട്: നടുവിൽ കുയിലംപാടിയിൽ തോടരികിൽ പ്രവർത്തിച്ചുവരുകയായിരുന്ന വാറ്റുകേന്ദ്രം ആലക്കോട് എക്സൈസ് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ കെ.അഹമ്മദിൻെറ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഞായറാഴ്ച നടന്ന റെയ്ഡിൽ തകർത്തു. ജാറുകളിൽ സൂക്ഷിച്ചിരുന്ന 155 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. എക്സൈസ് സാന്നിധ്യമറിഞ്ഞ് വാറ്റുസംഘം ഓടിമറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫിസർമാരായ രഞ്ജിത് കുമാർ, പി. ഷിബു, എഫ്.പി. പ്രദീപ്, വനിത സി.ഇ.ഒ എം. മുനീറ എന്നിവരടങ്ങിയ പാർട്ടിയാണ് റെയ്ഡിൽ പങ്കെടുത്തത്. ആലക്കോട് റേഞ്ച് പരിധിയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം ഒരു ഡസനിലേറെ വ്യാജവാറ്റ് കേന്ദ്രങ്ങളാണ് എക്സൈസ് റെയ്ഡിൽ തകർത്തത്. 1100 ലിറ്റർ വാഷിനുപുറമെ 14 ലിറ്റർ ചാരായവും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. വ്യാജമദ്യ നിർമാണത്തിന് ശമനമില്ലആലക്കോട്: കോവിഡ് സമൂഹ വ്യാപന ഭീഷണി രൂക്ഷമായി തുടരുമ്പോഴും മേഖലയിൽ വ്യാജമദ്യ നിർമാണത്തിന് ശമനമില്ല. റെയ്ഡിൽ വാറ്റു കേന്ദ്രങ്ങൾ തകർക്കപ്പെടുമ്പോൾ ജനവാസമില്ലാത്ത മലമടക്കുകളിലേക്കും പാറക്കെട്ടുകൾക്ക് മുകളിലേക്കും താവളംമാറ്റി പലപ്പോഴും വ്യാജവാറ്റുകാർ കടന്നുകളയുന്നു. വിലക്കുറവും വിളിപ്പുറത്ത് ലഭ്യമാകുന്നതും മദ്യപാനികൾ വ്യാജചാരായത്തിലേക്ക് തിരിയാൻ കാരണമാകുന്നു. ജീവഹാനിക്കു കാരണമായേക്കാവുന്ന വ്യാജചാരായത്തിൻെറ ദുരന്തഫലങ്ങൾ പലപ്പോഴും ഉപഭോക്താക്കൾ വിസ്മരിക്കുന്നു. എൻഫോഴ്സ്മൻെറ് പ്രവർത്തനത്തിനൊപ്പം സ്കൂൾതലം മുതലുള്ള ചിട്ടയായ ബോധവത്കരണ പദ്ധതികളും എക്സൈസ് ഏറ്റെടുത്ത് നടത്തി വരുന്നു. പോത്തുകുണ്ട്, താറ്റ്യാട്, കോട്ടയം തട്ട് പ്രദേശങ്ങളിൽ നിന്നും വ്യാജവാറ്റ് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.വി. രാമചന്ദ്രൻെറ നേതൃത്വത്തിൽ നിതാന്ത ജാഗ്രതയിലാണ് ആലക്കോട് എക്സൈസ്. നൈറ്റ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.