ഇരിക്കൂർ: കഴിഞ്ഞദിവസം ഗവ. സി.എച്ച്.സിയിൽ വിവിധ മേഖലകളിൽപ്പെട്ട 80 വ്യക്തികളിൽ നടത്തിയ കോവിഡ് ആൻറിജൻ പരിശോധനയിൽ ഇരിക്കൂർ ടൗണിലെ ചുമട്ടുതൊഴിലാളിക്ക് പോസിറ്റിവായി. നിടുവള്ളൂർ ഒമ്പതാം വാർഡിൽ താമസിക്കുന്ന ചുമട്ടുതൊഴിലാളിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. തൊഴിലാളി ഇരിക്കൂറിലെ നിരവധി വ്യാപാരസ്ഥാപനങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. പള്ളിയിൽ പ്രാർഥനക്കും എത്തിയിരുന്നു. പ്രാഥമിക സമ്പർക്ക ലിസ്റ്റിൽ 150േപരുണ്ട്. ചുമട്ടുതൊഴിലാളിയുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, മെംബർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ, യുനാനി മെഡിക്കൽ ഓഫിസർ, ഗവ. വി.എച്ച്.സിലെ ജൂനിയർ ഹെൽത്ത് ഇൻസ്െപക്ടർ തുടങ്ങിയവർക്ക് ആൻറിജൻ പരിശോധനയിൽ കോവിഡ് പോസിറ്റിവായതിനാൽ ചികിത്സയിലാരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ആശുപതിയിലെ പരിശോധനയിൽ എല്ലാവരും കോവിഡ് നെഗറ്റിവായതോടെ വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.