അഴീക്കൽ തുറമുഖം സജീവമാകുന്നു; രണ്ടാമതും ചരക്കുകപ്പലെത്തി AGAINE MV HOPE SEVEN SHIP AT AZHEEKKAL...... വെള്ളിയാഴ്ച അഴീക്കലിലെത്തിയ എം.വി. ഹോപ്സെവൻ ചരക്കുകപ്പൽ (പടം knr deskൽ അയക്കും).കണ്ണൂർ: അഴീക്കൽ തുറമുഖം സജീവമാക്കി രണ്ടാമത്തെ ചരക്കുകപ്പലും എത്തി. എം.വി ഹോപ് സെവൻ കപ്പലാണ് വെള്ളിയാഴ്ച രാവിലെ 11.30ഒാടെ അഴീക്കൽ തുറമുഖത്തെത്തിയത്. വൈകീട്ട് മൂന്നോടെ തിരിച്ചുപോവുകയും ചെയ്തു. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട 'എം.വി ഹോപ് സെവന്‍' എന്ന ചരക്കുകപ്പല്‍ രണ്ട് കണ്ടെയ്നറിൽ ചരക്കുമായാണ് ജൂലൈ മൂന്നിന് അഴീക്കലിലെത്തിയത്. നാലിന് അഴീക്കലിൽ നിന്നുള്ള കന്നിയാത്രയും തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് കപ്പലിൻെറ കന്നിയാത്ര ഫ്ലാഗ് ഒാഫ് െചയ്തത്. അന്ന് 12 കണ്ടെയ്നറുകളിൽ വിദേശത്തേക്കുള്ള സാധനങ്ങൾ കൊണ്ടുപോയിരുന്നു. ഇൗ കണ്ടെയ്നറുകളാണ് വെള്ളിയാഴ്ച അഴീക്കലിൽ കൊണ്ടുവന്നത്. നേരത്തെ അഴീക്കലിൽ സാധനങ്ങൾ കൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകളുമായാണ് കപ്പൽ തിരിച്ചു പോയത്. ഇനി ഇൗ മാസം 13ന് വീണ്ടും അഴീക്കലിലെത്തും. അഴീക്കലിലേക്ക് ചരക്ക് സര്‍വിസ് നടത്തുന്നതിന് താല്‍പര്യമറിയിച്ച് അഞ്ച് കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ട്. അവരുമായി സർക്കാർ തലത്തിൽ ചര്‍ച്ചകള്‍ തുടരുന്നുണ്ട്. ആദ്യം ചരക്കുകപ്പലും തുടര്‍ന്ന് യാത്രാ കപ്പലും അഴീക്കലില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കപ്പല്‍ എത്തുന്ന സമയത്ത് കെ.വി. സുമേഷ് എം.എൽ.എ, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രതീഷ് നായര്‍ തുടങ്ങിയവര്‍ തുറമുഖത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.