കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസ് തുടങ്ങി; യാത്രക്കാർ കുറവ്രാവിലെ 7.15ന് കണ്ണൂർ ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റിൽ കോഴിക്കോട് വരെ രണ്ടുപേർ മാത്രംകണ്ണൂർ: ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസ് സർവിസ് ജില്ലയിൽ ബുധനാഴ്ച മുതല്‍ പുനരാരംഭിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. കണ്ണൂർ ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് സർവിസുകളാണ് നടത്തിയത്. രാവിലെ 7.15ന് പുറപ്പെട്ട സൂപ്പർ ഫാസ്റ്റിൽ കോഴിക്കോട് വരെ രണ്ടുപേർ മാത്രമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. റിസർവേഷൻ ടിക്കറ്റുകളായതിനാൽ സീറ്റുപോലും നിറയാത്ത യാത്രക്കാരുമായി ബസ് ഓട്ടം തുടരുകയായിരുന്നു. വൈകീട്ട് അഞ്ചിനുള്ള തിരുവനന്തപുരം ഡീലക്സും സർവിസ് നടത്തി. യാത്രക്കാർ കുറയുന്ന സാഹചര്യത്തിൽ സർവിസ് എറണാകുളം വരെയാക്കി ചുരുക്കുന്നകാര്യം ആലോചനയിലാണ്. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തി സർവിസ് നടത്തണമെന്നാണ് കെ.എസ്.ആർ.ടി.സി നിർദേശം. കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയ പയ്യന്നൂർ, ഇരിട്ടി തുടങ്ങിയ സർവിസുകൾ തുടരുന്നുണ്ട്. പയ്യന്നൂർ ഡിപ്പോയിൽനിന്ന് രാവിലെ ആറിന് കോട്ടയം സർവിസ് നടത്തി. റിസർവേഷൻ വഴി ബുക്കിങ് ലഭിക്കാതെയാണ് ഓട്ടം. തലശ്ശേരി ഡിപ്പോയിൽനിന്ന് ദീർഘദൂര ബസുകൾ സർവിസ് നടത്തിയില്ല. പരീക്ഷയുള്ള ഉദ്യോർഗാർഥികൾക്കായി കഴിഞ്ഞദിവസം നടത്തിയതടക്കം നാലു സർവിസുകളിൽനിന്നായി 9000 രൂപ മാത്രമാണ് വരുമാനം ലഭിച്ചത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സർവിസ് നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.