ആർ.സി.സിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ടെലി -ഫോളോഅപ് ക്ലിനിക്ക്

ആർ.സി.സിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ടെലി -ഫോളോഅപ് ക്ലിനിക്ക് പ്രൂഫ് കഴിഞ്ഞതാണ്. ജില്ല പേജിലോ രണ്ട് ലോക്കലിലുമായോ ഉപയോഗിക്കണം.അർബുദ രോഗികൾക്കും രോഗമുക്തർക്കും സൗകര്യം ഉപയോഗപ്പെടുത്താംകണ്ണൂർ: തിരുവനന്തപുരം ആർ. സി. സിയിൽ തുടർ പരിശോധന നിർദേശിച്ചവർ, രോഗവിമുക്തർ തുടങ്ങിയവർക്ക് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽനിന്നു തിരുവനന്തപുരം ആർ.സി.സിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ടെലി ഫോളോ അപ് ക്ലിനിക്ക് ഒരുക്കുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്ര ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിൽ ത്രൈമാസ ഫോളോ അപ് ക്ലിനിക്കിന് പകരമായിട്ടാണ് ടെലി - മെഡിസിൻ ഫോളോ അപ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. ജൂൺ 17, 18, 19 തീയതികളിൽ ഉച്ചക്ക് 1.30 മുതൽ 4.30 വരെയാണ് ക്ലിനിക്ക് നടത്തുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ളവർക്ക് ഇൗ സൗകര്യം വിനിയോഗിക്കാം. ആർ.സി.സിയിലെ പ്രഫ. ഡോ. രാംദാസ്, അഡീ. പ്രഫ. ഡോ. അരുൺ ശങ്കർ എന്നിവർ നേതൃത്വം നൽകും. ഒൻകോനെറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ (എം.സി.സി.എസ്) ടെലി മെഡിസിൻ സംവിധാനവും സഞ്ജീവനി മൊബൈൽ ടെലി- ഒൻകോനെറ്റ് യൂനിറ്റും അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പ്, ഐ.ടി വകുപ്പ്, സി- ഡാക് തിരുവനന്തപുരം, ആർ.സി.സി തിരുവനന്തപുരം, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവരുടെ സംയുക്ത സംരംഭമായ ഒൻകോനെറ്റ് ഇന്ത്യ പദ്ധതിയിൽ ആർ.സി.സിയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. കൺസൽട്ടേഷന് പുറമെ സ്കാൻ, മാമോഗ്രാം, പതോളജി റിപ്പോർട്ടുകളും പരിശോധിച്ചുള്ള വിദഗ്ധ അഭിപ്രായവും ലഭ്യമാക്കാനാവും.ഇവർക്ക് ടെലി -കൺസൽട്ടേഷൻ സേവനം ഉപയോഗപ്പെടുത്തി അന്നുതന്നെ വീട്ടിലേക്കു മടങ്ങാനാവുമെന്ന് എം.സി.സി.എസ് പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അറിയിച്ചു. പരിശോധന നടത്താനായി എം.സി.സി.എസ് മെഡിക്കൽ ഡയറക്ടർ ഡോ.വി.സി. രവീന്ദ്രൻെറ നേതൃത്വത്തിൽ ഡോക്ടർമാരുടെ സേവനവും ലഭിക്കും. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാണ് പരിശോധന. ആർ.സി.സിയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ആവശ്യമുള്ളവർ ജൂൺ 14ന് വൈകിട്ട് നാലിന് മുമ്പ് മലബാർ കാൻസർ കെയർ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ -2 എന്ന വിലാസത്തിലോ 9446525309, 0497 2705309 എന്ന നമ്പറിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.