കോവിഡ് വ്യാപനംജില്ലയിൽ കർശന നിയന്ത്രണം; പരിശോധന ശക്തമാക്കി പൊലീസ്ജില്ല അതിർത്തിയിൽ വാഹന പരിശോധനകണ്ണൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ കർശന നിയന്ത്രണം. വാഹനങ്ങളെല്ലാം പൊലീസിൻെറ കർശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. അത്യാവശ്യമല്ലാതെ നിരത്തിലിറങ്ങിയ വാഹനങ്ങളെല്ലാം തിരിച്ചയച്ചു. അനാവശ്യമായി പുറത്തിറങ്ങിയ പലർക്കും പൊലീസ് മുന്നറിയിപ്പ് നൽകി. മാർക്കറ്റുകളിലും കടകളിലടക്കം പൊലീസ് പരിശോധന കർശനമായിരുന്നു. സാമൂഹിക അകലം പാലിക്കാത്ത കടയുടമകൾക്കെതിരെ നടപടിയെടുത്തു. സർക്കാർ ഉത്തരവ് നിലനിൽക്കുംവരെ കർശന പരിശോധന തുടരാൻ തന്നെയാണ് പൊലീസിൻെറ തീരുമാനം.പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, ബേക്കറി, ഹോട്ടലുകൾ എന്നിവ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അതേസമയം ടൗൺ കേന്ദ്രീകരിച്ചുള്ള ബസ് ഗതാഗതം ഉണ്ടായിരുന്നു. ഗ്രാമീണ മേഖലകളിലേക്കുള്ള ബസ് സർവിസുകൾ വളരെ കുറവായിരുന്നു. ഓട്ടോകളും ടാക്സികളും സർവിസ് നടത്തി. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങളിലെല്ലാം യാത്രക്കാർ വളരെ കുറവായിരുന്നു. വിരലില്ലെണ്ണാവുന്ന യാത്രക്കാർ മാത്രമാണ് ബസുകളെ ആശ്രയിച്ചത്. ഇന്ധന ചെലവിനുള്ള വരുമാനം പോലും ലഭിച്ചില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ബസ് സർവിസ് നിർത്തിവെക്കാനുള്ള ആലോചനയിലാണ് ബന്ധപ്പെട്ടവർ.മിക്ക സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകൾ 25 ശതമാനം ഹാജർ നിലയിലാണ് പ്രവർത്തിച്ചത്. തിരിച്ചറിയൽ കാർഡ്, അവശ്യ യാത്രക്കുള്ള സത്യപ്രസ്താവന എന്നിവ കൈവശം ഇല്ലാത്തവരെയെല്ലാം പൊലീസ് മടക്കിയയച്ചു. പടങ്ങൾ -ഗിരീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.