സ്‌കൂട്ടറിലും ഓട്ടോറിക്ഷയിലുമിടിച്ച് നിര്‍ത്താതെ പോയ ലോറി കണ്ടെത്തി

ശ്രീകണ്ഠപുരം: അമിതവേഗതയിലെത്തി സ്‌കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ച് നിര്‍ത്താതെ പോയ ലോറി കണ്ടെത്തി. കഴിഞ്ഞ നാലിനാണ് കണിയാര്‍ വയല്‍ ഭാഗത്തുനിന്ന് ശ്രീകണ്ഠപുരത്തേക്ക് പോവുകയായിരുന്ന ലോറി തുമ്പേനിയില്‍ സ്‌കൂട്ടറിൽ ഇടിച്ചത്. സ്‌കൂട്ടർ യാത്രക്കാരിയായ അരിമ്പ്രയിലെ റഹ്മത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം ലോറി നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. അപകട ശേഷം ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശ‍ൻെറ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചേപ്പറമ്പില്‍ വെച്ച് ലോറി പിടികൂടിയത്. അമിതവേഗതയില്‍ ഓടിച്ച് അപകടം വരുത്തി നിര്‍ത്താതെ പോയതിന് ചേപ്പറമ്പ് ക്ഷേത്രത്തിന് സമീപത്തെ വലിയ കണ്ണാവില്‍ അഖിലിനെ (24) അറസ്റ്റ് ചെയ്തു. സംഭവസമയം അഖില്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകട ശേഷം മടമ്പം ഭാഗത്തേക്ക് ലോറി പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എസ്.ഐ എന്‍. രാധാകൃഷ്ണന്‍, സീനിയര്‍ സി.പി.ഒ രാജേഷ്, സി.പി.ഒ നൗഷാദ് കീത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങളും ഫോണ്‍ കാളുകളും പരിശോധിച്ചിരുന്നു. ചെങ്കല്ല് ലോറിയാണ് അപകടം വരുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ചെങ്കല്‍ ക്വാറികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോറി കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.