മട്ടന്നൂര്‍: കാടിറങ്ങിവരുന്ന കാട്ടുപന്നികളോടും വാനരന്മാരോടും പോരാടി കോളാരിയിലെ ഒരുകൂട്ടം കര്‍ഷകര്‍ നെല്‍കൃഷിയില്‍ നൂറുമേനി കൊയ്യുന്നു. പൂങ്ങോട്ടുംകാവ് വനത്തില്‍ നിന്നാണ് കാട്ടുപന്നികളും വാനരന്മാരും ഇറങ്ങുന്നത്. ഇവക്ക് വെള്ളയോടും തിളക്കത്തോടും അപ്രിയമായതിനാൽ കൃഷി നശിക്കാതിരിക്കാന്‍ വയലില്‍ പഴയ വെള്ളമുണ്ടും സാരിയും ഉപയോഗിച്ച് കര്‍ഷകര്‍ വേലി നിര്‍മിച്ചിരിക്കുകയാണ്. പൂങ്ങോട്ടുംകാവ് വനമേഖലക്ക് സമീപത്തുള്ള വയലിലെ കൃഷിയില്‍ കരക്കാട്ടില്‍ ആണ്ടിയും ഭാസ്‌കരനും രാധാകൃഷ്ണനും ദാസനും സാവിത്രിയും ഇവരുടെ കുടുംബവും പുതിയവിപ്ലവം സൃഷ്ടിക്കുന്നു. സര്‍ക്കാറിൻെറ സുഭിക്ഷകേരളം പദ്ധതി വഴിയാണ് അഞ്ചുപേരും കൃഷി ചെയ്തിരിക്കുന്നത്. റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥനാണ് കരക്കാട്ടില്‍ ആണ്ടി. കര്‍ഷകനായ അച്ഛൻെറ പാരമ്പര്യ കൃഷിരീതികള്‍ ചെറുപ്പം മുതലേ കണ്ടുപഠിച്ച ഇദ്ദേഹം സര്‍വിസില്‍നിന്ന് വിരമിച്ചതോടെ ചേറും ചെളിയും നിറഞ്ഞ പാടത്തേക്ക് തൂമ്പയുമായി ഇറങ്ങുകയായിരുന്നു. കാര്‍ഷികമേഖലക്ക് കരുത്തുപകരാന്‍ ജൈവ പച്ചക്കറി കൃഷിയുമായി റിട്ട. എസ്.ഐയായ സഹോദരിയും ആണ്ടിക്കൊപ്പം സജീവം. നെല്‍കൃഷിക്കും ജൈവ പച്ചക്കറിക്കും പുറമേ ഉഴുന്ന്, എള്ള്, വന്‍പയര്‍, വാഴ, കപ്പ എന്നിവയും ഇവരുടെ കൃഷിയിടത്തില്‍ വിളയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.