കണ്ണൂർ: കോവിഡ് സാഹചര്യത്തിൽ ഒരു വര്‍ഷമായി അടഞ്ഞുകിടന്ന സ്കൂളുകളിൽ വിദ്യാർഥികളെത്തി. സാമൂഹിക അകലം പാലിച്ച് മാസ്ക്കണിഞ്ഞ് ക്ലാസ്റൂം ഓർമകൾ പുതുക്കി വിദ്യാർഥികൾ സ്കൂളിലെത്തി. സ്കൂൾ അടച്ചതിനുശേഷം പലരും ആദ്യമായാണ് കാണുന്നതെങ്കിലും സൗഹൃദം പങ്കിടലുകൾ കോവിഡ് മാനദണ്ഡങ്ങളിലൊതുക്കി. എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകൾക്കാണ് വെള്ളിയാഴ്ച തുടക്കമായത്. പരീക്ഷകള്‍ക്ക് മുന്നോടിയായി, ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ച പാഠഭാഗങ്ങളിലെ സംശയ നിവാരണം, ലാബ് പ്രവര്‍ത്തനങ്ങള്‍, പ്രായോഗിക പരീക്ഷകള്‍, പാഠഭാഗങ്ങളുടെ റിവിഷന്‍, മാതൃക പരീക്ഷകള്‍ എന്നിവയാണ് പ്രധാനമായും നടന്നത്. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ച് ശരീരോഷ്മാവ് രേഖപ്പെടുത്തിയുമാണ് വിദ്യാർഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പരമാവധി 50 ശതമാനം കുട്ടികള്‍ മാത്രം സ്‌കൂളുകളിലെത്തുന്ന രീതിയില്‍ മൂന്നു മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ഓൺലൈനിൽനിന്ന് മാറി ക്ലാസ് മുറിയിലെ പഠനം വിദ്യാർഥികൾക്ക് മറക്കാനാവാത്ത അനുഭവമായി. photo sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.