തൊടീക്കളം കൊലപാതകം: കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

കൂത്തുപറമ്പ്: തൊടീക്കളത്തെ വി.കെ. രാകേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. പ്രേമരാജൻെറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുക. കണ്ണവം പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്നും കാണിച്ച് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ജൂലൈ അഞ്ചിന് പുലർച്ചയോടെയാണ് തൊടീക്കളം യു.ടി.സി കോളനിക്ക് സമീപത്തെ റബർ തോട്ടത്തിൽ രാകേഷിനെ (38) വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കണ്ണവം പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളനിയിലെ ടി. രവീന്ദ്രൻ (32), പി. ബാബു (30) എന്നിവരെ കണ്ണവം സി.ഐ സുധീർ, എസ്.ഐ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തിരുന്നു. കേസിലെ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥർ കൂത്തുപറമ്പ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവിടെ നിന്ന് കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി. കുറ്റപത്രം സമർപ്പിച്ചതിനാൽ കോടതിയുടെ അനുമതിയോടെയായിരിക്കും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.