കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അഭിമാനകരമായ വിജയമാണ് ജില്ലയില്‍ നേടിയതെന്നും യു.ഡി.എഫും ബി.ജെ.പിയും വലതുപക്ഷ മാധ്യമങ്ങളും തുടര്‍ച്ചയായി നടത്തിയ, സര്‍ക്കാറിനെതിരായ അപവാദ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിയത് ഇതിൻെറ തെളിവാണെന്നും എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനൊപ്പം കൂടിയിട്ടും നേട്ടമുണ്ടാക്കാനായില്ല. ചരിത്രവിജയം എൽ.ഡി.എഫിൻെറ മതനിരപേക്ഷത നിലപാടിനും ജനപക്ഷവികസനത്തിനുമുള്ള ജനകീയ അംഗീകാരമാണ്. ജില്ലയില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം തകര്‍ക്കാനായി അക്രമം കാട്ടിയവര്‍ക്ക് തിരിച്ചടിയാണ് ഉണ്ടായത്. കള്ളവോട്ടെന്ന കള്ളപ്രചാരണവും ജനം തള്ളി. സത്യപ്രതിജ്ഞ നടക്കുന്ന ഡിസംബര്‍ 21ന് എല്‍.ഡി.എഫ് വിജയദിനമായി ആചരിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വൈകീട്ട് നാലിന് വിജയദിനാചരണം നടക്കും. വാർത്തസമ്മേളനത്തിൽ നേതാക്കളായ എം.വി. ജയരാജൻ, കെ.പി. സഹദേവൻ, കെ. സന്തോഷ് കുമാർ, താജുദ്ദീൻ മട്ടന്നൂർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.