ശ്രീകണ്ഠപുരത്ത് സീറ്റ് വർധിപ്പിച്ച് യുഡി.എഫിൻെറ മിന്നുംജയം ശ്രീകണ്ഠപുരം: കൂടുതൽ സീറ്റുകൾ സ്വന്തമാക്കി ശ്രീകണ്ഠപുരത്ത് യു.ഡി.എഫ് നഗരസഭയിൽ തുടർഭരണം ഉറപ്പാക്കി. 30 വാർഡുകളിൽ ഇത്തവണ 18 സീറ്റ് യു.ഡി.എഫ് സ്വന്തമാക്കിയപ്പോൾ എൽ.ഡി.എഫിന് 12 സീറ്റുകൾ നേടാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ യു.ഡി.എഫ് 14 (കോൺഗ്രസ് -13, ലീഗ് -ഒന്ന്), എൽ.ഡി.എഫ് 13, വിമതർ -03 എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ മൂന്ന് വിമതരെ കൂടെ ചേർത്താണ് യു.ഡി.എഫ് 17 സീറ്റുമായി നഗരസഭ ഭരിച്ചത്. എന്നാൽ, ഇത്തവണ യു.ഡി.എഫിന് ലഭിച്ച 18 സീറ്റിൽ കോൺഗ്രസ് -15, ലീഗ് - രണ്ട്, യു.ഡി.എഫ് സ്വതന്ത്ര -ഒന്ന് എന്നിങ്ങനെയാണ് നില. എൽ.ഡി.എഫിൻെറ 12 സീറ്റും സി.പി.എമ്മിനാണ്. സി.പി.ഐക്കും ജോസ് കെ. മാണി കോൺഗ്രസിനും തോൽവി ഏറ്റുവാങ്ങേണ്ടിയും വന്നു. കൂടുതൽ സീറ്റ് നേടിയ യു.ഡി.എഫ് വിജയികളെ ആനയിച്ച് നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.