തലശ്ശേരി: ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതിനാൽ രണ്ടാഴ്ചയായി അടച്ചിട്ട തലശ്ശേരി ജില്ല കോടതി ബുധനാഴ്ച തുറന്ന് പ്രവർത്തിക്കും. കോടതി ഹാളും ഓഫിസും അനുബന്ധ മുറികളും അണുവിമുക്തമാക്കി. സീനിയർ സൂപ്രണ്ടിനും ശിരസ്തദാർക്കും ഒരു ക്ലർക്കിനുമാണ് ആദ്യം കോവിഡ് ബാധിച്ചത്. ഇതേത്തുടർന്ന് മറ്റുള്ള സ്റ്റാഫുകൾക്ക് അവധി നൽകി. അവധിയിലിരിക്കെ കഴിഞ്ഞ ദിവസം ന്യായാധിപന്മാർ ഉൾപ്പെടെ 85 പേർ ആൻറിജൻ പരിശോധനക്ക് വിധേയമായി. പരിശോധനയിൽ രണ്ട് ജീവനക്കാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്ക പട്ടികയിലുള്ള എല്ലാവരും ക്വാറൻറീനിലായതിനാലാണ് കോടതി അടച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.