മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; മാഹി ബീച്ചിൽ മണ്ണെണ്ണ ബങ്ക് സ്ഥാപിക്കും

മാഹി: മാഹിയിലെ മത്സ്യബന്ധന ബോട്ടുകളിൽ ഇന്ധനം നിറക്കാൻ മാഹി കടലോരത്ത് മണ്ണെണ്ണ ബങ്ക് സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യത്തിന് പരിഹാരമായി. ഭാരത് പെട്രോളിയം കോർപറേഷൻെറ ബങ്കാണ് മാഹിയിൽ സ്ഥാപിക്കുക. മണ്ണെണ്ണ വിതരണം നിർത്തലാക്കുകയും സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭിക്കുന്ന സൗകര്യം എടുത്തുകളയുകയും ചെയ്തതോടെ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്കാണ് ഇതിൻെറ പ്രയോജനം ലഭിക്കുക. ഉയർന്ന നിരക്കിൽ മണ്ണെണ്ണ വാങ്ങേണ്ട സാഹചര്യത്തിൽ നിന്നാണ് ഇതോടെ മത്സ്യത്തൊഴിലാളികൾ രക്ഷനേടുന്നത്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ മുൻകൈയെടുത്താണ് നടപടി വേഗത്തിലാക്കിയത്. അദ്ദേഹത്തിൻെറ ഇടപെടൽ വഴി ബങ്ക് സ്ഥാപിക്കാനുള്ള സ്ഥലം മാഹി കടലോരത്ത് റവന്യൂ വകുപ്പ് കണ്ടെത്തുകയും അത് ഫിഷറീസ് വകുപ്പിന് കൈമാറുകയും ചെയ്തു. തുടർന്ന് ഭാരത് പെട്രോളിയം അധികൃതർ സ്ഥലം സന്ദർശിച്ച് ബങ്ക് സ്ഥാപിക്കാനുള്ള അനുകൂല തീരുമാനമെടുത്തു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള പുതുച്ചേരി സ്റ്റേറ്റ് ഫിഷർമെൻ കോഓപറേറ്റിവ് ഫെഡറേഷനാണ് ബങ്ക് നടത്താനുള്ള ചുമതല. സ്ഥലം ഫെഡറേഷന് നൽകുന്നത് വ്യാഴാഴ്ച നടന്നു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, പുതുച്ചേരി സംസ്ഥാന ഫിഷർമെൻ കോഓപേററ്റിവ് ഫെഡറേഷൻ സെക്രട്ടറി ഗോവിന്ദ സാമി, ഫിഷറീസ് അസി. ഡയറക്ടർ വി. ഷാജിമ, മാഹി ഫിഷറീസ് അസി. ഡയറക്ടർ ചുമതല വഹിക്കുന്ന ഇ.പി. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഭാരത് പെട്രോളിയം അധികൃതരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.