പയ്യന്നൂർ: കോവിഡിനെക്കാൾ വലിയ മഹാമാരിയാണ് കേരളം ഭരിക്കുന്നതെന്നും പിണറായി വിജയനെന്ന ഈ മഹാമാരിയെ തുരത്താൻ കേരള ജനത ഒന്നടങ്കം തീരുമാനിച്ചു കഴിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പയ്യന്നൂർ നഗരസഭ 38ാം വാർഡ് യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിൻെറ എല്ലാ അഴിമതിയും പ്രതിപക്ഷ നേതാവെന്ന നിലയിൽ പുറത്തുകൊണ്ടുവരുമെന്നും ഇതിൻെറ പേരിൽ ജയിലിലടച്ചാലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ചെറുപ്പക്കാർ ജോലിയില്ലാതെ കഷ്ടപ്പെടുമ്പോൾ 10ാം ക്ലാസ് പോലും പാസാകാത്ത സ്വപ്ന സുരേഷിനെ പോലെയുള്ളവരെയാണ് സർക്കാർ മൂന്നു ലക്ഷവും നാല് ലക്ഷവും ശമ്പളം നൽകി പിൻവാതിലിൽ കൂടി നിയമിക്കുന്നത്. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെ കുറിച്ചടക്കം ഗുരുതര ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറാകാത്തത് ഭയം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, എം. നാരായണൻ കുട്ടി, എം.കെ. രാജൻ, എ.പി. നാരായണൻ, എം. പ്രദീപ് കുമാർ, വി.കെ.പി. ഇസ്മായിൽ, ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, ബി. സജിത് ലാൽ, കെ.വി. കൃഷ്ണൻ, വി.പി. സുഭാഷ്, കെ.വി. ഭാസ്കരൻ, പിലാക്കാൽ അശോകൻ, ടി. കുഞ്ഞികൃഷ്ണൻ, എ. റുക്നുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.