പഴയങ്ങാടി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയങ്ങാടി പ്രദേശത്തെ മുസ്‌ലിം ലീഗ് പ്രവർത്തകരെ ജാമ്യം കിട്ടാത്ത വകുപ്പ് ചേർത്ത് കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കാൻ നീക്കം നടത്തുന്നതായി മാടായി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി. രണ്ടുദിവസം മുമ്പ് പുതിയങ്ങാടി മേഖലയിലെ യു.ഡി.എഫ് സ്ഥാനാർഥികളെ ആനയിച്ചു നടത്തിയ റാലിയിലേക്ക് ബൈക്ക് കയറ്റി ഉണ്ടാക്കിയ പ്രശ്നം കുത്തിപ്പൊക്കിയാണ് പൊലീസ് കള്ളക്കേെസടുത്തത്. സ്റ്റേഷൻ ജാമ്യമെടുക്കാൻ പറ്റുന്ന കേസ്, ജാമ്യം കിട്ടാത്ത വധശ്രമ വകുപ്പ് ചേർത്തു മാറ്റിയത് സി.പി.എമ്മിൻെറ ഇടപെടൽ മൂലമാണ്. പൊലീസിനെ ഉപയോഗിച്ച് യു.ഡി.എഫ് വിജയം അട്ടിമറിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി നേരിടുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വ്യക്തമാക്കി. നീതി ലഭിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സമരപരിപാടികൾ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. കെ.വി. രാമചന്ദ്രൻ മാസ്റ്റർ, എസ്.കെ.പി. സക്കറിയ, പി.പി. കരുണാകരൻ മാസ്റ്റർ, പി.ഒ.പി. മുഹമ്മദലി ഹാജി, അഡ്വ. നൗഷാദ് വാഴവളപ്പിൽ, പി.എം. ഷെരീഫ്, സുധീർ വെങ്ങര, ഒ. ബഷീർ, കെ.വി. ഉമേഷ്. എൻ. മൂസ മാസ്റ്റർ, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.