കണ്ണൂർ: ജില്ലയിലെ സി.പി.എം കേന്ദ്രങ്ങളിൽ പ്രചാരണ ആവേശം പകർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ബുധനാഴ്ചയാണ് ജില്ലയിൽ തദ്ദേശ തെരെഞ്ഞടുപ്പ് പ്രചാരണത്തിനായി അദ്ദേഹം എത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ പാർട്ടി അടിത്തറയുള്ള കണ്ണൂരിൽ രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് സംസ്ഥാന സെക്രട്ടറി പെങ്കടുക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വിജയരാഘവൻ മുൻ പാർട്ടി സെക്രട്ടറി കോടിേയരി ബാലകൃഷ്ണൻെറ ജന്മ നാട്ടിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലുണ്ടെങ്കിലും അദ്ദേഹം പ്രചാരണ യോഗങ്ങളിൽ പെങ്കടുക്കുന്നില്ല. പാർട്ടി സംസ്ഥാന നേതാക്കളും മന്ത്രിമാരും ജില്ലയിൽ പ്രചാരണ പരിപാടികളിൽ രണ്ട് ദിവസമായി സജീവമാണ്. രാവിലെ പാർട്ടി കേന്ദ്രമായ പയ്യന്നൂരിലെ മാതമംഗലത്തായിരുന്നു അദ്ദേഹത്തിൻെറ ആദ്യ പരിപാടി. തുടർന്ന് പിലാത്തറ, പാപ്പിനിേശ്ശരി, മയ്യിൽ, തെക്കിബസാർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും കണ്ണൂർ പ്രസ്ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിലും പെങ്കടുത്തു. മുഴുവൻ യോഗങ്ങളിലും സ്വർണക്കടത്തടക്കമുള്ള വിവാദ വിഷയങ്ങളിൽ പാർട്ടിയുടെ പ്രതിരോധ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. വിവിധയിടങ്ങളിൽ യു.ഡി.എഫിനെ കടന്നാക്രമിച്ചുള്ള പ്രസംഗങ്ങളുമായിരുന്നു. വ്യാഴാഴ്ച മലയോര മേഖലകളിലെ കണിച്ചാർ, അയ്യൻകുന്ന് എന്നിവിടങ്ങളിൽ നടക്കുന്ന പൊതുപരിപാടികളിൽ അദ്ദേഹം പെങ്കടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലുണ്ടെങ്കിലും അദ്ദേഹവുമായി വിജയരാഘവൻ കൂടിക്കാഴ്ച നടത്തുന്നില്ല. വരുന്ന രണ്ടുദിവസങ്ങളിലായി മന്ത്രിമാരടക്കമുള്ള കൂടുതൽ സംസ്ഥാന നേതാക്കളും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, എം.എം. മണി, രാമചന്ദ്രൻ കടന്നപ്പള്ളി, നേതാക്കളായ എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, എ.എ. റഹീം തുടങ്ങിയ നേതാക്കളും വിവിധ പരിപാടികളിൽ പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.