ഈർക്കിൽ കമ്പുകൊണ്ട് സ്വപ്നസൗധം

ഉരുവച്ചാൽ: തെങ്ങോലയുടെ പണിത് യുവാവ് ശ്രദ്ധേയനാകുന്നു. ഉരുവച്ചാൽ നിമിന നിവാസിലെ 35കാരനായ നിജിൽ ഓണാറമ്പനാണ് കരവിരുതുകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. ചീകി മിനുക്കിയ ഈർക്കിൽ കഷണങ്ങൾ വളരെ സൂക്ഷ്മതയോടെ ഒട്ടിച്ചെടുത്ത് മനോഹരങ്ങളായ സൗധങ്ങളും വീടുകളും കാളവണ്ടികളും ആവശ്യക്കാർക്ക് നിർമിച്ചു നൽകുകയാണ് ഈ കലാകാരൻ. പെയിൻറിങ് ജോലി ഇല്ലാത്ത ദിവസങ്ങളിലാണ് കരകൗശല വസ്തുക്കൾ നിർമിക്കുന്നത്. രണ്ടാഴ്ചത്തെ പ്രയത്നത്തിലൂടെയാണ് സ്വപ്നസൗധത്തിൻെറ പണി പൂർത്തീകരിക്കാൻ നിജിലിന് സാധ്യമായത്. കൊച്ചു കാളവണ്ടി നാലു ദിവസംകൊണ്ട് നിർമിച്ചു. തെങ്ങിൻെറ അടിച്ചിപ്പാര നിജിലിൻെറ കൈയിൽ കിട്ടിയാൽ പുതിയ കരകൗശല വസ്തുക്കൾ പിറവിയെടുക്കും. ഉരുവച്ചാലിലെ പി. നാണു-രോഹിണി ദമ്പതികളുടെ മകനാണ് നിജിൽ. ഇലക്ട്രോണിക്സിലും ചിത്രരചനയിലും നിജിൽ കഴിവു തെളിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.