വാരം: 40 വർഷത്തിലേറെയായി പരിമിതമായ ഭൂമിയിൽ ദുരിതം പേറി ജീവിക്കുന്ന ശാസ്താംകോട്ടം കോളനിവാസികൾ ഇത്തവണ അവകാശ പത്രികയുമായി രാഷ്ട്രീയ മുന്നണികളുടെ മുന്നിലേക്ക്. കോളനിയിൽ പൊളിഞ്ഞുവീഴാറായ വീടുകൾ പുനർനിർമിക്കുക, ഇടുങ്ങിയ വഴികൾ വീതി കൂട്ടി ഇൻറർലോക്ക് ചെയ്യുക, വഴിവിളക്കുകൾ സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോളനിവാസികൾ പ്രക്ഷോഭത്തിലാണ്. എന്നാൽ, ബന്ധപ്പെട്ടവരിൽ നിന്ന് അവഗണന മാത്രമാണ് നേരിട്ടത്. ഇത്തവണയെങ്കിലും ജയിച്ചുവരുന്നവർ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കിത്തരണമെന്ന നിർബന്ധത്തിലാണ് കോളനിവാസികൾ. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി കല്ലേൻ ശൈലജ പ്രസിഡൻറായും കെ. റുബീന സെക്രട്ടറിയായും പ്രമോദ് ആരംഭൻ രക്ഷാധികാരിയായും കോളനി വെൽഫെയർ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. AVAKASA PATRIKA ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.