ബാരാപോൾ പുഴയോരത്ത് തലയോട്ടിയും അസ്ഥിയും കണ്ടെത്തി

ഇരിട്ടി: ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയിൽ പുഴയോരത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കളിക്കുന്നതിനിടയിൽ തുരുത്തിലെ പൊന്തക്കാടുകൾക്കിടയിൽ അകപ്പെട്ട പന്ത് എടുക്കാൻ പോയ കുട്ടികളാണ് തലയോട്ടിയും അസ്ഥികൂടവും കാണുന്നത്. ഇതിന് സമീപത്തായി വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. വിവരം അറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയ ശേഷം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റും. മൂന്നുമാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മറ്റെവിടെ നിന്നെങ്കിലും ഒഴുകിയെത്തിയ മൃതദേഹം തുരുത്തിൽ കുടുങ്ങിക്കിടന്നതാണോ എന്നും സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.